തിരുവനന്തപുരം: കേരളം സാന്പത്തികമായി വലിയ പ്രയാസം നേരിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചതായും ഇളവുകൾ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.
എല്ലാ സംസ്ഥാനങ്ങളും പ്രയാസം നേരിടുകയാണ്. വരുമാനം നിലച്ചു. പൊതുജനാരോഗ്യ പരിപാലനത്തിനു വേണ്ടിവരുന്ന ചെലവ് വലിയതോതിൽ വർധിച്ചു. ഈ സന്നിഗ്ദ്ധ ഘട്ടത്തിൽ ഓപ്പണ്‍ മാർക്കറ്റിൽനിന്ന് വായ്പയെടുത്തു മാത്രമേ മുന്നോട്ടുപോകാനാകൂ.
സംസ്ഥാന സർക്കാരുകൾക്ക് സ്പെഷൽ പാൻഡമിക്ക് റിലീഫ് ബോണ്ട് ഇറക്കാനുള്ള അനുവാദം നൽകുക, സംസ്ഥാനത്തിന്റെ വായ്പാപരിധി അഞ്ചുശതമാനമായി ഉയർത്തുക, പകർച്ചവ്യാധി പ്രതിരോധത്തിനും പുനർനിർമാണത്തിനും പുറത്തുനിന്നുള്ള ഏജൻസികളിലൂടെ വാങ്ങുന്ന വായ്പയെ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽനിന്ന് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഉന്നയിച്ചതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
എല്ലാ സംസ്ഥാനങ്ങളും പ്രയാസം നേരിടുകയാണ്. വരുമാനം നിലച്ചു. പൊതുജനാരോഗ്യ പരിപാലനത്തിനു വേണ്ടിവരുന്ന ചെലവ് വലിയതോതിൽ വർധിച്ചു. ഈ സന്നിഗ്ദ്ധ ഘട്ടത്തിൽ ഓപ്പണ്‍ മാർക്കറ്റിൽനിന്ന് വായ്പയെടുത്തു മാത്രമേ മുന്നോട്ടുപോകാനാകൂ.
സംസ്ഥാന സർക്കാരുകൾക്ക് സ്പെഷൽ പാൻഡമിക്ക് റിലീഫ് ബോണ്ട് ഇറക്കാനുള്ള അനുവാദം നൽകുക, സംസ്ഥാനത്തിന്റെ വായ്പാപരിധി അഞ്ചുശതമാനമായി ഉയർത്തുക, പകർച്ചവ്യാധി പ്രതിരോധത്തിനും പുനർനിർമാണത്തിനും പുറത്തുനിന്നുള്ള ഏജൻസികളിലൂടെ വാങ്ങുന്ന വായ്പയെ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽനിന്ന് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഉന്നയിച്ചതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.