കാസർഗോഡ്: ലോക്ക്ഡൗണ്‍ വിലക്കുകൾ അവഗണിച്ച് ക്രിക്കറ്റ് കളിച്ചതിൽ പ്രതിഷേധിച്ച നഴ്സിനു വധഭീഷണി. കാസർഗോഡ് ബേക്കൽ തന്പുരാൻ വളപ്പിലെ മനീഷയ്ക്കു നേരെയാണു ഭീഷണിയുണ്ടായത്.
കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ നഴ്സായ മനീഷയുടെ വീടിനടുത്ത് ഒരു കൂട്ടം യുവാക്കൾ ലോക്ക്ഡൗണ്‍ ലംഘിച്ച് ക്രിക്കറ്റ് കളിച്ചിരുന്നു. ഇത് ശരിയല്ലെന്നും പിരിഞ്ഞു പോകണമെന്നും മനീഷ യുവാക്കളോടു പറഞ്ഞു. ഇതവഗണിച്ച് യുവാക്കൾ കളി തുടർന്നതോടെ യുവതി പോലീസിൽ വിവരമറിയിച്ചു.
വിവരമറിഞ്ഞെത്തിയ പോലീസിനെ കണ്ട് യുവാക്കൾ രക്ഷപ്പെട്ടു. ഇതിനുശേഷം ഒരു സംഘം യുവാക്കളും അവരുടെ കുടുംബാംഗങ്ങളും ചേർന്ന് വീട്ടിലെത്തി മനീഷയെയും അച്ഛനെയും അപായപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നും സ്കൂട്ടർ കടലിൽ എറിയുമെന്ന് പറഞ്ഞെന്നുമാണ് മനീഷ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ബേക്കൽ പോലീസ് കേസ് എടുത്തു. ഏഴ് പേർക്കെതിരേയാണു കേസ് രജിസ്റ്റർ ചെയ്തത്.
കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ നഴ്സായ മനീഷയുടെ വീടിനടുത്ത് ഒരു കൂട്ടം യുവാക്കൾ ലോക്ക്ഡൗണ്‍ ലംഘിച്ച് ക്രിക്കറ്റ് കളിച്ചിരുന്നു. ഇത് ശരിയല്ലെന്നും പിരിഞ്ഞു പോകണമെന്നും മനീഷ യുവാക്കളോടു പറഞ്ഞു. ഇതവഗണിച്ച് യുവാക്കൾ കളി തുടർന്നതോടെ യുവതി പോലീസിൽ വിവരമറിയിച്ചു.
വിവരമറിഞ്ഞെത്തിയ പോലീസിനെ കണ്ട് യുവാക്കൾ രക്ഷപ്പെട്ടു. ഇതിനുശേഷം ഒരു സംഘം യുവാക്കളും അവരുടെ കുടുംബാംഗങ്ങളും ചേർന്ന് വീട്ടിലെത്തി മനീഷയെയും അച്ഛനെയും അപായപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നും സ്കൂട്ടർ കടലിൽ എറിയുമെന്ന് പറഞ്ഞെന്നുമാണ് മനീഷ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ബേക്കൽ പോലീസ് കേസ് എടുത്തു. ഏഴ് പേർക്കെതിരേയാണു കേസ് രജിസ്റ്റർ ചെയ്തത്.