കാസർഗോഡ്: മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി അതിഥി തൊഴിലാളി. രാജസ്ഥാൻ സ്വദേശി വിനോദ് ജംഗിതാണ് ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ സംഭാവന നൽകിയത്.
കാസർഗോഡ് ജില്ലയിലെ ബങ്കളം കൂട്ടപ്പുനയിൽ വാടകയ്ക്ക് താമസിച്ച് പണിയെടുക്കുന്ന അതിഥി തൊഴിലാളിയാണു വിനോദ് ജംഗിത്. കൂട്ടുകാരനായ മുകേഷ് ചന്ദ് ജംഗിത്തിനൊപ്പം നീലേശ്വരം പോലീസ് സ്റ്റേഷനിലെത്തി പോലീസ് ഇൻസ്പെക്ടർ എം.എ. മാത്യുവിനാണു വിനോദ് ജംഗിത് തുക കൈമാറിയത്.
ബാങ്ക് സമയം കഴിഞ്ഞതിനാൽ ഈ തുക വാങ്ങിയ ശേഷം സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഇദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ തന്നെ 5000 രൂപ സിഎംഡിആർഎഫിലേക്ക് ഗൂഗിൾ പേ വഴി ട്രാൻസ്ഫർ ചെയ്തു. സബ് ഇൻസ്പെക്ടറായ സി.ആർ. ബിജുവാണ് ഇക്കാര്യം ഫേസ്ബുക്കിൽ പങ്കുവച്ചത്.
മുപ്പതുകാരനായ വിനോദ് ജംഗിത് 18 വയസുള്ളപ്പോഴാണ് കേരളത്തിലേക്ക് ജോലി തേടി വണ്ടികയറിയത്. നിലവിൽ മാർബിൾ ഗ്രാനൈറ്റ് കോണ്ട്രാക്റ്ററായ വിനോദിനു കീഴിൽ സ്വന്തം നാട്ടിൽ നിന്നുള്ള അഞ്ചു യുവാക്കൾ ജോലി ചെയ്യുന്നുണ്ട്. വിനോദിന്റെ പ്രവൃത്തിയെ അനുമോദിച്ച് തിരുവനന്തപുരം എംപി ശശി തരൂർ ട്വീറ്റ് ചെയ്തു.
കാസർഗോഡ് ജില്ലയിലെ ബങ്കളം കൂട്ടപ്പുനയിൽ വാടകയ്ക്ക് താമസിച്ച് പണിയെടുക്കുന്ന അതിഥി തൊഴിലാളിയാണു വിനോദ് ജംഗിത്. കൂട്ടുകാരനായ മുകേഷ് ചന്ദ് ജംഗിത്തിനൊപ്പം നീലേശ്വരം പോലീസ് സ്റ്റേഷനിലെത്തി പോലീസ് ഇൻസ്പെക്ടർ എം.എ. മാത്യുവിനാണു വിനോദ് ജംഗിത് തുക കൈമാറിയത്.
ബാങ്ക് സമയം കഴിഞ്ഞതിനാൽ ഈ തുക വാങ്ങിയ ശേഷം സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഇദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ തന്നെ 5000 രൂപ സിഎംഡിആർഎഫിലേക്ക് ഗൂഗിൾ പേ വഴി ട്രാൻസ്ഫർ ചെയ്തു. സബ് ഇൻസ്പെക്ടറായ സി.ആർ. ബിജുവാണ് ഇക്കാര്യം ഫേസ്ബുക്കിൽ പങ്കുവച്ചത്.
മുപ്പതുകാരനായ വിനോദ് ജംഗിത് 18 വയസുള്ളപ്പോഴാണ് കേരളത്തിലേക്ക് ജോലി തേടി വണ്ടികയറിയത്. നിലവിൽ മാർബിൾ ഗ്രാനൈറ്റ് കോണ്ട്രാക്റ്ററായ വിനോദിനു കീഴിൽ സ്വന്തം നാട്ടിൽ നിന്നുള്ള അഞ്ചു യുവാക്കൾ ജോലി ചെയ്യുന്നുണ്ട്. വിനോദിന്റെ പ്രവൃത്തിയെ അനുമോദിച്ച് തിരുവനന്തപുരം എംപി ശശി തരൂർ ട്വീറ്റ് ചെയ്തു.