പത്തനംതിട്ട: നിരീക്ഷണത്തിൽ കഴിയുന്ന തണ്ണിത്തോട് സ്വദേശിനിയുടെ വീടിന് നേരെ ആക്രമണം നടത്തിയ കേസിൽ ആറ് പ്രവർത്തകരെ സിപിഎം സസ്പെന്‍ഡ് ചെയ്തു. തണ്ണിത്തോട് സ്വദേശികളായ രാജേഷ്, അശോകൻ, അജേഷ്, സനൽ, നവീൻ, ജിൻസൺ എന്നിവർക്കെതിരേയാണ് നടപടിയെടുത്തത്.
ആക്രമണം നടത്തിയവര്‍ക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെ സംഭവത്തിലെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കോയമ്പത്തൂരിൽ നിന്നെത്തിയ പെൺകുട്ടിയുടെ പിതാവിനെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെതിരെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പരാതി നൽകിയതിനെ തുടർന്നാണ് ആറ് പേർ ചേർന്ന് വീടിന് നേരെ ആക്രമണം നടത്തിയത്.
ആക്രമണം നടത്തിയവര്‍ക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെ സംഭവത്തിലെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കോയമ്പത്തൂരിൽ നിന്നെത്തിയ പെൺകുട്ടിയുടെ പിതാവിനെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെതിരെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പരാതി നൽകിയതിനെ തുടർന്നാണ് ആറ് പേർ ചേർന്ന് വീടിന് നേരെ ആക്രമണം നടത്തിയത്.