ലക്നോ: കോവിഡ്-19 ബാധിച്ച് ചികിത്സയിലിരുന്ന ബോളിവുഡ് ഗായിക കനിക കപൂറിനെ ഉത്തർപ്രദേശ് പോലീസ് ഏപ്രിൽ 20ന് ശേഷം ചോദ്യം ചെയ്യും. തിങ്കളാഴ്ച സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ആശുപത്രി വിട്ട ഗായിക ഇപ്പോൾ ക്വാറന്റൈനിലാണ്. രണ്ടു പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെയായിരുന്നു അവരെ ഡിസ്ചാർജ് ചെയ്തത്.
ലണ്ടനിൽ നിന്നു മുംബൈയിൽ മടങ്ങിയെത്തി 10 ദിവസത്തിനുശേഷം കഴിഞ്ഞ മാർച്ച് 20നാണ് ഗായികയ്ക്ക് കോവിഡ് -19 സ്ഥിരീകരിച്ചത്. സെൽഫ് ക്വാറന്റൈനിലാണെന്നതു മറച്ചുവച്ചാണ് ലക്നോയിലേക്കു പോയതെന്ന് ഗായിക സമ്മതിച്ചിരുന്നു. മനഃപൂർവം രോഗ വ്യാപനത്തിനു ശ്രമിച്ചെന്ന കുറ്റത്തിനു ഗായികയ്ക്കെതിരേ ഉത്തർപ്രദേശ് പോലീസ് കേസെടുക്കുകയായിരുന്നു.
കനികയുമായി സമ്പർക്കം പുലർത്തിയ ആർക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നില്ല. അതിൽ കേസിൽ തെളിവുകൾ ഇല്ലെന്ന് നിയമ വിദഗ്ധർ പറയുന്നു.
ലണ്ടനിൽ നിന്നു മുംബൈയിൽ മടങ്ങിയെത്തി 10 ദിവസത്തിനുശേഷം കഴിഞ്ഞ മാർച്ച് 20നാണ് ഗായികയ്ക്ക് കോവിഡ് -19 സ്ഥിരീകരിച്ചത്. സെൽഫ് ക്വാറന്റൈനിലാണെന്നതു മറച്ചുവച്ചാണ് ലക്നോയിലേക്കു പോയതെന്ന് ഗായിക സമ്മതിച്ചിരുന്നു. മനഃപൂർവം രോഗ വ്യാപനത്തിനു ശ്രമിച്ചെന്ന കുറ്റത്തിനു ഗായികയ്ക്കെതിരേ ഉത്തർപ്രദേശ് പോലീസ് കേസെടുക്കുകയായിരുന്നു.
കനികയുമായി സമ്പർക്കം പുലർത്തിയ ആർക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നില്ല. അതിൽ കേസിൽ തെളിവുകൾ ഇല്ലെന്ന് നിയമ വിദഗ്ധർ പറയുന്നു.