ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗാസിയാബാദിൽനിന്ന് 10 ഇന്തോനേഷ്യക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്രസയിൽ ഒളിച്ച് താമസിച്ചവരെയാണ് പോലീസ് പിടികൂടിയത്. ഇവരെയെല്ലാവരേയും വൈദ്യപരിശോധനയ്ക്കു അയച്ചിരിക്കുകയാണ്. ഡൽഹി നിസാമുദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടു ത്തവരാണിവരെന്നാണ് കരുതുന്നത്. നിരീക്ഷണത്തിൽ കഴിയണമെന്ന നിർദേശം ലംഘിച്ചാണ് ഇവർ ഒളിച്ചു താമസിച്ചത്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതുമൂലം രാജ്യങ്ങളിലേക്കു മടങ്ങാൻ കഴിയാതിരുന്ന വിദേശികൾ ഡൽഹിയിലെ തബ്ലീഗ് പ്രവർത്തകരുടെ സഹായത്തോടെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞുവരികയായിരുന്നു. ഇന്തോനേഷ്യ, മലേഷ്യ, തായ്ലൻഡ്, നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ്, ശ്രീലങ്ക, കിർഗിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് നിസാമുദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തത്. ഇവർ ഹസ്രത് നിസാമുദീനിലെ ബംഗ്ലേവാലി മോസ്കിൽ തങ്ങുകയും ചെയ്തു. പിന്നീട് വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ചു.
ആഭ്യന്തരമന്ത്രാലയം പറഞ്ഞതനുസരിച്ച് മാർച്ച് 21ന് 1746 പേരാണ് ഹസ്രത് നിസാമുദീൻ മർക്കസിൽ ഉണ്ടായിരുന്നത്. ഇതിൽ 216 പേർ വിദേശികളും 1530 പേർ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരുമായിരുന്നു.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതുമൂലം രാജ്യങ്ങളിലേക്കു മടങ്ങാൻ കഴിയാതിരുന്ന വിദേശികൾ ഡൽഹിയിലെ തബ്ലീഗ് പ്രവർത്തകരുടെ സഹായത്തോടെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞുവരികയായിരുന്നു. ഇന്തോനേഷ്യ, മലേഷ്യ, തായ്ലൻഡ്, നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ്, ശ്രീലങ്ക, കിർഗിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് നിസാമുദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തത്. ഇവർ ഹസ്രത് നിസാമുദീനിലെ ബംഗ്ലേവാലി മോസ്കിൽ തങ്ങുകയും ചെയ്തു. പിന്നീട് വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ചു.
ആഭ്യന്തരമന്ത്രാലയം പറഞ്ഞതനുസരിച്ച് മാർച്ച് 21ന് 1746 പേരാണ് ഹസ്രത് നിസാമുദീൻ മർക്കസിൽ ഉണ്ടായിരുന്നത്. ഇതിൽ 216 പേർ വിദേശികളും 1530 പേർ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരുമായിരുന്നു.