ബംഗളൂരു: രാജ്യമൊട്ടാകെ ഞായറാഴ്ച രാത്രി ഒൻപതിന് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനെതിരെ കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി. ഇന്ത്യക്കാരെക്കൊണ്ട് ബിജെപിയുടെ സ്ഥാപക ദിനം ആഘോഷിപ്പിക്കാനുള്ള തന്ത്രമാണ് പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.
ഏപ്രിൽ ആറ് ബിജെപി സ്ഥാപക ദിനമാണ്. ഈ തീയതിയും സമയവും തെരഞ്ഞെടുത്തതിന് എന്ത് വിശദീകരണമാണ് നൽകാൻ സാധിക്കുകയെന്നും വിശ്വസനീയവും ശാസ്ത്രീയവും യുക്തിസഹവുമായ വിശദീകരണം നൽകാൻ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും കുമാരസ്വാമി ട്വീറ്റ് ചെയ്തു.
ഡോക്ടർമാർക്ക് പിപിഇ കിറ്റ് നൽകാനും സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കാനും സർക്കാർ ഇതുവരെ തയാറായിട്ടില്ല. കോവിഡിനെ നേരിടാൻ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് രാജ്യത്തോട് പറയാതെ, ഇതിനകം തളർന്നുപോയ ഒരു ജനതക്ക് പ്രധാനമന്ത്രി അർഥമില്ലാത്ത ജോലികൾ നൽകുകയാണെന്നും കുമാരസ്വാമി ആരോപിച്ചു.
ഏപ്രിൽ ആറ് ബിജെപി സ്ഥാപക ദിനമാണ്. ഈ തീയതിയും സമയവും തെരഞ്ഞെടുത്തതിന് എന്ത് വിശദീകരണമാണ് നൽകാൻ സാധിക്കുകയെന്നും വിശ്വസനീയവും ശാസ്ത്രീയവും യുക്തിസഹവുമായ വിശദീകരണം നൽകാൻ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും കുമാരസ്വാമി ട്വീറ്റ് ചെയ്തു.
ഡോക്ടർമാർക്ക് പിപിഇ കിറ്റ് നൽകാനും സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കാനും സർക്കാർ ഇതുവരെ തയാറായിട്ടില്ല. കോവിഡിനെ നേരിടാൻ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് രാജ്യത്തോട് പറയാതെ, ഇതിനകം തളർന്നുപോയ ഒരു ജനതക്ക് പ്രധാനമന്ത്രി അർഥമില്ലാത്ത ജോലികൾ നൽകുകയാണെന്നും കുമാരസ്വാമി ആരോപിച്ചു.