ന്യൂഡൽഹി: കോവിഡ് സംശയത്തെ തുടർന്നു ഡൽഹി നിസാമുദീൻ മേഖലയിൽ സന്ദർശനം നടത്തിയ വ്യോമസേനാ ഉദ്യോഗസ്ഥനടക്കം മൂന്ന് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ. ഇവരുടെ കുടുംബങ്ങളും നിരീക്ഷണത്തിലാണ്. വ്യോമസേനയാണ് ഇക്കാര്യം അറിയിച്ചത്.
നിസാമുദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വ്യോമസേന മുൻകരുതൽ നടപടി സ്വീകരിച്ചത്. ഫോണ് രേഖകൾ പരിശോധിച്ചതിനെ തുടർന്നാണ് വ്യോമസേനാ ഉദ്യോഗസ്ഥൻ നിസാമുദീൻ മേഖല സന്ദർശിച്ചതായി ഡൽഹി പോലീസ് കണ്ടെത്തയിത്. തുർന്നാണ് ഇവരെ ക്വാറന്റൈനിലാക്കിയത്.
നേരത്തെ മൂന്നു കരസേനാ ഉദ്യോഗസ്ഥർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
നിസാമുദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വ്യോമസേന മുൻകരുതൽ നടപടി സ്വീകരിച്ചത്. ഫോണ് രേഖകൾ പരിശോധിച്ചതിനെ തുടർന്നാണ് വ്യോമസേനാ ഉദ്യോഗസ്ഥൻ നിസാമുദീൻ മേഖല സന്ദർശിച്ചതായി ഡൽഹി പോലീസ് കണ്ടെത്തയിത്. തുർന്നാണ് ഇവരെ ക്വാറന്റൈനിലാക്കിയത്.
നേരത്തെ മൂന്നു കരസേനാ ഉദ്യോഗസ്ഥർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.