+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധാരാവിയിൽ രണ്ടു പേർക്കു കൂടി കൊറോണ; മുംബൈ ആശങ്കയിൽ

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ രണ്ടു പേർക്കു കൂടി കൊറോണ വൈറസ് (കോവിഡ്19) ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ കൊറോണ ബാധിതരുടെ എണ്ണം അഞ്ചായി ഉയർ
ധാരാവിയിൽ രണ്ടു പേർക്കു കൂടി കൊറോണ; മുംബൈ ആശങ്കയിൽ
മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ രണ്ടു പേർക്കു കൂടി കൊറോണ വൈറസ് (കോവിഡ്-19) ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ കൊറോണ ബാധിതരുടെ എണ്ണം അഞ്ചായി ഉയർന്നു. ഇവരെയെല്ലാം ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുമായി ബന്ധം പുലർത്തിയവരെ കണ്ടെത്താൻ ശ്രമം തുടരുകയാണ്.

കഴിഞ്ഞ ദിവസം ധാരാവിയിൽ മുപ്പത്തിയഞ്ചുകാരനായ ഡോക്ടർക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഡോക്ടറുടെ കുടുംബാംഗങ്ങളെയും സമ്പർക്കം പുലർ ത്തിയവരെയും ക്വാറന്‍റൈൻ ചെയ്തു. ഡോക്ടർ താമസിച്ചിരുന്ന കെട്ടിടം ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ അധികൃതർ സീൽ ചെയ്തു.

മുംബൈയിലെ വോഡ്ഖർദ് ആശുപത്രിയിലെ സർജനാണ് ഇന്നലെ രോഗബാധിതനായ ഡോക്ടർ. ഇദ്ദേഹം വിദേശയാത്ര നടത്തിയിട്ടില്ല. ധാരാവിയിലെ മൂന്നാ മത്തെ കോവിഡ് കേസായിരുന്നു ഇത്. വ്യാഴാഴ്ച ധാരാവിയിൽ ജോലിചെയ്യുന്ന അമ്പത്തിരണ്ടുകാരനായ കോർപറേഷൻ ജീവനക്കാരനു കോവിഡ് സ്ഥിരീക രിച്ചിരുന്നു. ബുധനാഴ്ച ധാരാവി സ്വദേശിയായ അമ്പത്തിയാറുകാരൻ കോവിഡ് ബാധിച്ച് മരിച്ചു. ഇയാൾ മറ്റിടങ്ങളിലേക്കു യാത്ര ചെയ്തിട്ടില്ല.

ധാരാവിയിൽ ആളുകൾ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. അഞ്ചു ചതുരശ്ര കിലോമീറ്ററിനുള്ളിൽ പത്തു ലക്ഷത്തിലധികം പേ രാണു ധാരാവിയിൽ വസിക്കുന്നത്. വൃത്തിഹീനമായ ഇടവഴികളും ആയിരക്കണക്കിനു ചെറുവീടുകളും നിറഞ്ഞ ചേരിയിൽ കോവിഡ് വ്യാപനത്തിന് സാധ്യ തയേറെയാണ്.

ചേരിയിലെ എഴുപതു ശതമാനം പേരും പൊതു ശുചിമുറികളാണ് ഉപയോഗിക്കുന്നത്. ചെറുകിട വ്യവസായ യൂണിറ്റുകളും വർക്ക് ഷോപ്പുകളും മണ്‍പാത്ര നിർമാണ യൂണിറ്റുകളും തുണിക്കടകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇടുങ്ങിയ കുടിലുകളിൽ അഞ്ചോ, ആറോ പേർ തിങ്ങിക്കൂടി കഴിയുന്ന ആയിരക്കണക്കിനു താമസകേന്ദ്രങ്ങളുണ്ടിവിടെ.

കണക്കിലുള്ള കുടിലുകളുടെ എണ്ണം ഒന്നേകാൽ ലക്ഷത്തിനടുത്താണ്. ആയിരക്കണക്കിനു കുടിൽ വ്യവസായങ്ങളുമുണ്ട്. സമൂഹവ്യാപനം ഉണ്ടായാൽ ഒരുപക്ഷേ കാര്യങ്ങൾ കൈവിട്ടുപോകും. ഇതിനിടെ മഹാരാഷ്‌ട്രയിൽ 420 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 19 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
More in Latest News :