ചെന്നൈ: തമിഴ്നാട്ടിൽ ശനിയാഴ്ച 74 പേർക്ക് കൂടി കൊറോണ വൈറസ് (കോവിഡ്-19) ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ രോഗം ബാധിച്ചവരുടെ എണ്ണം 485 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ ഒരാളൊഴിച്ച് എല്ലാവരും ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.
കൊറോണ മൂലം സംസ്ഥാനത്ത് ഇന്ന് രണ്ടു പേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ മൂന്നായി ഉയർന്നു. ഇന്ന് വില്ലുപുരം, തേനി എന്നിവിടങ്ങളിലാണ് മരണമുണ്ടായത്. തേനിയിൽ 53 വയസുള്ള സ്ത്രീയും വില്ലുപുരത്ത് 51 വയസുകാരനുമാണ് മരിച്ചത്.
രണ്ടു പേരും തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടവരാണ്. വില്ലുപുരം സ്വദേശി നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയത് കഴിഞ്ഞയാഴ്ചയായിരുന്നു. രോഗം ബാധിച്ച് ഇയാൾ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരിൽ ഭൂരിപക്ഷവും തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടവരാണെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ബീലാ രാജേഷ് പറഞ്ഞു.
കൊറോണ മൂലം സംസ്ഥാനത്ത് ഇന്ന് രണ്ടു പേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ മൂന്നായി ഉയർന്നു. ഇന്ന് വില്ലുപുരം, തേനി എന്നിവിടങ്ങളിലാണ് മരണമുണ്ടായത്. തേനിയിൽ 53 വയസുള്ള സ്ത്രീയും വില്ലുപുരത്ത് 51 വയസുകാരനുമാണ് മരിച്ചത്.
രണ്ടു പേരും തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടവരാണ്. വില്ലുപുരം സ്വദേശി നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയത് കഴിഞ്ഞയാഴ്ചയായിരുന്നു. രോഗം ബാധിച്ച് ഇയാൾ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരിൽ ഭൂരിപക്ഷവും തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടവരാണെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ബീലാ രാജേഷ് പറഞ്ഞു.