ന്യൂഡൽഹി: കൊറോണ വൈറസ് പ്രതിരോധത്തിനു ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി വിളക്കുകൾ ഒരുമിച്ച് അണയ്ക്കുന്നത് പ്രതിസന്ധി ഉണ്ടാക്കില്ലെന്ന് കേന്ദ്ര ഊർജമാന്ത്രാലയം. പ്രധാനമന്ത്രിയുടെ ആഹ്വനപ്രകാരം വൈദ്യുതി വിളക്കുകള്‍ ഒരുമിച്ച് അണയ്ക്കുമ്പോൾ വോൾട്ടേജ് വ്യതിയാനം ഉണ്ടാകുമെന്ന് ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ഊർജമാന്ത്രാലയം അറിയിച്ചു.
ഒരുമിച്ച് വൈദ്യുതി വിളക്കുള്‍ അണയ്ക്കുന്നത് ഗ്രിഡുകള്‍ തകരാറിലാക്കുമെന്നും വൈദ്യുത ഉപകരണങ്ങളെ ദോഷകരമായി ബാധിക്കുന്നതരത്തിൽ വോൾട്ടേജിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്നും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇത് തെറ്റാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യൻ വൈദ്യുതി ഗ്രിഡ് ശക്തവും സുസ്ഥിരവുമാണ്. വൈദ്യുതി വ്യതിയാനം കൈകാര്യം ചെയ്യുന്നതിന് മതിയായ ക്രമീകരണങ്ങളും പെരുമാറ്റച്ചട്ടങ്ങളും നിലവിലുണ്ട്.
ഞായറാഴ്ച രാത്രി ഒമ്പതിന് ഒമ്പത് മിനിട്ടു നേരം അവരവരുടെ വീടുകളിലെ വൈദ്യുതി വിളക്കുകൾ അണയ്ക്കണമെന്നാണ് പ്രധാനമന്ത്രിയുടെ അഭ്യർഥന. തെരുവ് വിളക്കുകൾ, കമ്പ്യൂട്ടറുകൾ, ടിവികൾ, ഫാനുകൾ, റഫ്രിജറേറ്ററുകൾ, എസികൾ തുടങ്ങിയ ഉപകരണങ്ങൾ ഓഫ് ചെയ്യാൻ പറയുന്നില്ല. വീടുകളിലെ വൈദ്യുത വിളക്കുകൾ മാത്രം അണയ്ക്കുക.
ആശുപത്രി, പോലീസ് സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിലൊന്നും വിളക്ക് അണയ്ക്കേണ്ടതില്ല. വീടുകളിലെ വൈദ്യുത വിളക്ക് അണയ്ക്കാൻ മാത്രമാണ് പ്രധാനമന്ത്രിയുടെ ആഹ്വാനമെന്നും കേന്ദ്രം വിശദീകരിക്കുന്നു.
ഏപ്രിൽ അഞ്ചിനു രാത്രി ഒൻപതിന് ഒൻപതു മിനിറ്റ് എല്ലാവരും ദീപം തളിക്കുന്നതിനായി മാറ്റിവയ്ക്കണമെന്നാണ് പ്രധാനമന്ത്രി അഭ്യർഥിച്ചത്. ഈ സമയം വീടുകളിലെ ലൈറ്റുകൾ അണച്ചശേഷം വീടിന്റെ ബാൽക്കണിയിലോ വാതിൽക്കലോ വന്ന് വിളക്കുകളോ മെഴുകുതിരിയോ മൊബൈൽ ഫ്ളാഷ് ലൈറ്റോ ടോ ർച്ചോ തെളിക്കണമെന്ന് മോദി അഭ്യർഥിച്ചു.
ഒരുമിച്ച് വൈദ്യുതി വിളക്കുള്‍ അണയ്ക്കുന്നത് ഗ്രിഡുകള്‍ തകരാറിലാക്കുമെന്നും വൈദ്യുത ഉപകരണങ്ങളെ ദോഷകരമായി ബാധിക്കുന്നതരത്തിൽ വോൾട്ടേജിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്നും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇത് തെറ്റാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യൻ വൈദ്യുതി ഗ്രിഡ് ശക്തവും സുസ്ഥിരവുമാണ്. വൈദ്യുതി വ്യതിയാനം കൈകാര്യം ചെയ്യുന്നതിന് മതിയായ ക്രമീകരണങ്ങളും പെരുമാറ്റച്ചട്ടങ്ങളും നിലവിലുണ്ട്.
ഞായറാഴ്ച രാത്രി ഒമ്പതിന് ഒമ്പത് മിനിട്ടു നേരം അവരവരുടെ വീടുകളിലെ വൈദ്യുതി വിളക്കുകൾ അണയ്ക്കണമെന്നാണ് പ്രധാനമന്ത്രിയുടെ അഭ്യർഥന. തെരുവ് വിളക്കുകൾ, കമ്പ്യൂട്ടറുകൾ, ടിവികൾ, ഫാനുകൾ, റഫ്രിജറേറ്ററുകൾ, എസികൾ തുടങ്ങിയ ഉപകരണങ്ങൾ ഓഫ് ചെയ്യാൻ പറയുന്നില്ല. വീടുകളിലെ വൈദ്യുത വിളക്കുകൾ മാത്രം അണയ്ക്കുക.
ആശുപത്രി, പോലീസ് സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിലൊന്നും വിളക്ക് അണയ്ക്കേണ്ടതില്ല. വീടുകളിലെ വൈദ്യുത വിളക്ക് അണയ്ക്കാൻ മാത്രമാണ് പ്രധാനമന്ത്രിയുടെ ആഹ്വാനമെന്നും കേന്ദ്രം വിശദീകരിക്കുന്നു.
ഏപ്രിൽ അഞ്ചിനു രാത്രി ഒൻപതിന് ഒൻപതു മിനിറ്റ് എല്ലാവരും ദീപം തളിക്കുന്നതിനായി മാറ്റിവയ്ക്കണമെന്നാണ് പ്രധാനമന്ത്രി അഭ്യർഥിച്ചത്. ഈ സമയം വീടുകളിലെ ലൈറ്റുകൾ അണച്ചശേഷം വീടിന്റെ ബാൽക്കണിയിലോ വാതിൽക്കലോ വന്ന് വിളക്കുകളോ മെഴുകുതിരിയോ മൊബൈൽ ഫ്ളാഷ് ലൈറ്റോ ടോ ർച്ചോ തെളിക്കണമെന്ന് മോദി അഭ്യർഥിച്ചു.