ചെന്നൈ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ബുദ്ധിമുട്ടിലായ സിനിമാ തൊഴിലാളികൾക്ക് സഹായവുമായി തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര. വരുമാനം നിലച്ച തമിഴ് സിനിമാ മേഖലയിലെ ദിവസ വേതനക്കാരായ തൊഴിലാളികളെ സഹായിക്കുന്നതിനായി 20 ലക്ഷം രൂപയാണ് നയൻസ് സംഭാവന നൽകിയത്.
ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്സി) വഴിയാണ് താരം തുക നല്‍കിയത്. നേരത്തെ നടി ഐശ്വര്യ രാജേഷ് 1 ലക്ഷം രൂപ നല്‍കിയിരുന്നു. സൂര്യ, വിജയ് സേതുപതി, രജനികാന്ത്, ശിവകാര്ത്തികേയന് തുടങ്ങിയ താരങ്ങളും സാമ്പത്തിക സഹായവുമായി എത്തിയിരുന്നു.
ദിവസ വേതനക്കാരായവരെ സഹായിക്കാന്‍ താരങ്ങള്‍ മുന്നോട്ട് വരണമെന്ന് അഭ്യര്‍ഥിച്ച് ഫെഫ്സി പ്രസിഡന്റ് ആർ.കെ ശെല്‍വമണി രംഗത്തെത്തിയിരുന്നു. സാമ്പത്തിക സഹായത്തിന് പുറമെ തൊഴിലാളികള്‍ക്കുള്ള ഭക്ഷണ സാധനങ്ങള്‍ പല താരങ്ങളും എത്തിച്ചു നല്‍കിയിരുന്നു. കേരളത്തില്‍ ഫെഫ്ക്കയുടെ നേതൃത്വത്തിലും നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു.
ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്സി) വഴിയാണ് താരം തുക നല്‍കിയത്. നേരത്തെ നടി ഐശ്വര്യ രാജേഷ് 1 ലക്ഷം രൂപ നല്‍കിയിരുന്നു. സൂര്യ, വിജയ് സേതുപതി, രജനികാന്ത്, ശിവകാര്ത്തികേയന് തുടങ്ങിയ താരങ്ങളും സാമ്പത്തിക സഹായവുമായി എത്തിയിരുന്നു.
ദിവസ വേതനക്കാരായവരെ സഹായിക്കാന്‍ താരങ്ങള്‍ മുന്നോട്ട് വരണമെന്ന് അഭ്യര്‍ഥിച്ച് ഫെഫ്സി പ്രസിഡന്റ് ആർ.കെ ശെല്‍വമണി രംഗത്തെത്തിയിരുന്നു. സാമ്പത്തിക സഹായത്തിന് പുറമെ തൊഴിലാളികള്‍ക്കുള്ള ഭക്ഷണ സാധനങ്ങള്‍ പല താരങ്ങളും എത്തിച്ചു നല്‍കിയിരുന്നു. കേരളത്തില്‍ ഫെഫ്ക്കയുടെ നേതൃത്വത്തിലും നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു.