ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 ബാധിച്ച് നാല് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 72 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കുടുതൽ പേർ കോവിഡ് ബാധിച്ച് മരിച്ചത്.
മധ്യപ്രദേശ്, രാജസ്ഥാൻ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. മധ്യപ്രദേശിൽ എട്ട് പേരും കർണാടകയിൽ നാല് പേരും കോവിഡ് ബാധിച്ചു മരിച്ചിരുന്നു. രാജസ്ഥാനിലെ ആദ്യ മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 2,500ലെറെ പേർക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 194 പേർ രോഗവിമുക്തി നേടി.
അതേസമയം മഹാരാഷ്ട്രയിൽ രോഗികളുടെ 500 കടന്നു. ഇന്ത്യയിൽ കൂടുതൽ കോവിഡ് രോഗികളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. 537 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. ഏഷ്യയിലെ തന്നെ വലിയ ചേരികളിലൊന്നായ ധാരാവിയിലും കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നു.
ധാരാവിയിൽ കോവിഡ് ബാധിച്ച് മരിച്ചയാളുമായി മലയാളികൾക്ക് സന്പർക്കമുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇവരിൽ നാല് പേർ കേരളത്തിൽ എത്തിയതായാണ് വിവരം.
മധ്യപ്രദേശ്, രാജസ്ഥാൻ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. മധ്യപ്രദേശിൽ എട്ട് പേരും കർണാടകയിൽ നാല് പേരും കോവിഡ് ബാധിച്ചു മരിച്ചിരുന്നു. രാജസ്ഥാനിലെ ആദ്യ മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 2,500ലെറെ പേർക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 194 പേർ രോഗവിമുക്തി നേടി.
അതേസമയം മഹാരാഷ്ട്രയിൽ രോഗികളുടെ 500 കടന്നു. ഇന്ത്യയിൽ കൂടുതൽ കോവിഡ് രോഗികളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. 537 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. ഏഷ്യയിലെ തന്നെ വലിയ ചേരികളിലൊന്നായ ധാരാവിയിലും കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നു.
ധാരാവിയിൽ കോവിഡ് ബാധിച്ച് മരിച്ചയാളുമായി മലയാളികൾക്ക് സന്പർക്കമുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇവരിൽ നാല് പേർ കേരളത്തിൽ എത്തിയതായാണ് വിവരം.