ന്യൂഡൽഹി: ഇന്ത്യ വേദിയായ അണ്ടർ-17 വനിതാ ഫുട്ബോൾ ലോകകപ്പ് മാറ്റും. ഫിഫ ഉപസമിതി രാജ്യാന്തര ഫുട്ബോൾ സംഘടനയ്ക്ക് റിപ്പോർട്ട് നൽകി. കോവിഡ് വൈറസ് വ്യാപനം കാരണമാണ് തീരുമാനം.
നവംബർ രണ്ട് മുതൽ 21 വരെയായിരുന്നു മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്. ഇന്ത്യ വനിതാ ലോകകപ്പിന് വേദിയാകുന്നത് ആദ്യമാണ്.
കോൽക്കത്ത, ഗുവഹാത്തി, ഭുവനേശ്വർ, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലാണ് വേദികൾ നിശ്ചയിച്ചിരുന്നത്. 16 ടീമുകളാണ് മത്സരത്തിന് യോഗ്യത നേടിയത്. ആതിഥേയരായ ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരമായിരുന്നു ഇത്.
നവംബർ രണ്ട് മുതൽ 21 വരെയായിരുന്നു മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്. ഇന്ത്യ വനിതാ ലോകകപ്പിന് വേദിയാകുന്നത് ആദ്യമാണ്.
കോൽക്കത്ത, ഗുവഹാത്തി, ഭുവനേശ്വർ, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലാണ് വേദികൾ നിശ്ചയിച്ചിരുന്നത്. 16 ടീമുകളാണ് മത്സരത്തിന് യോഗ്യത നേടിയത്. ആതിഥേയരായ ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരമായിരുന്നു ഇത്.