ന്യൂഡൽഹി: നിസാമുദ്ദീനിൽ തബ്ലീഗ് ജമാ അത്ത് സമ്മേളനത്തിൽ പങ്കെടുത്തു കോവിഡ് പിടിപെട്ടവർക്കെതിരേ ദേശ സുരക്ഷാനിയമം (എൻഎസ്എ) ചുമത്താൻ ഉത്തർപ്രദേശ് സർക്കാർ. ഇതുസംബന്ധിച്ചു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.
ഡൽഹിയിൽ സമ്മേളനത്തിനെത്തിയവരിൽ നൂറുകണക്കിനു പേർക്കു കോവിഡ് ബാധയുണ്ടെന്നു സ്ഥിരീകരിച്ചിരുന്നു. ഇവരിൽ പലരെയും ഉത്തർപ്രദേശിലെ ഗാസിയാബാദ് ആശുപത്രിയിലാണു താമസിപ്പിച്ചിരിക്കുന്നത്.
ഇവർ നഴ്സുമാരെ മർദിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി റിപ്പോർട്ടുണ്ടായിരുന്നു. ഇവർക്കെതിരേയാണു യോഗി സർക്കാർ എൻഎസ്എ പ്രയോഗിക്കാൻ ഒരുങ്ങുന്നത്.
പുരുഷൻമാർ മരുന്ന് കഴിക്കുന്നില്ലെന്നും ഉദ്യോഗസ്ഥരോടു മോശമായി പെരുമാറുന്നുവെന്നും ചൂണ്ടിക്കാട്ടി ഐസൊലേഷൻ വാർഡിലെ നഴ്സുമാരും മെഡിക്കൽ സ്റ്റാഫും ജില്ലാ ആശുപത്രി ചീഫ് മെഡിക്കൽ സൂപ്രണ്ടിനു കത്തയച്ചിരുന്നു.
ഇതിനു പിന്നാലെയാണു മുഖ്യമന്ത്രിയുടെ എൻഎസ്എ മുന്നറിയിപ്പ്. കുറ്റപത്രം ചുമത്താതെ ഒരു വർഷം വരെ ജയിലിൽ അടയ്ക്കാവുന്ന കടുത്തനിയമമാണ് ഇവർക്കെതിരെ ചുമത്തുക.
നിസാമുദീനിലെ മർക്കസ് പള്ളിയിൽ കഴിഞ്ഞ മാസം നടന്ന സമ്മേളനത്തിൽ പങ്കെടുത്തവരിൽ ഗാസിയാബാദിലുള്ള 136 പേർക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തിയിരുന്നു.
ഡൽഹിയിൽ സമ്മേളനത്തിനെത്തിയവരിൽ നൂറുകണക്കിനു പേർക്കു കോവിഡ് ബാധയുണ്ടെന്നു സ്ഥിരീകരിച്ചിരുന്നു. ഇവരിൽ പലരെയും ഉത്തർപ്രദേശിലെ ഗാസിയാബാദ് ആശുപത്രിയിലാണു താമസിപ്പിച്ചിരിക്കുന്നത്.
ഇവർ നഴ്സുമാരെ മർദിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി റിപ്പോർട്ടുണ്ടായിരുന്നു. ഇവർക്കെതിരേയാണു യോഗി സർക്കാർ എൻഎസ്എ പ്രയോഗിക്കാൻ ഒരുങ്ങുന്നത്.
പുരുഷൻമാർ മരുന്ന് കഴിക്കുന്നില്ലെന്നും ഉദ്യോഗസ്ഥരോടു മോശമായി പെരുമാറുന്നുവെന്നും ചൂണ്ടിക്കാട്ടി ഐസൊലേഷൻ വാർഡിലെ നഴ്സുമാരും മെഡിക്കൽ സ്റ്റാഫും ജില്ലാ ആശുപത്രി ചീഫ് മെഡിക്കൽ സൂപ്രണ്ടിനു കത്തയച്ചിരുന്നു.
ഇതിനു പിന്നാലെയാണു മുഖ്യമന്ത്രിയുടെ എൻഎസ്എ മുന്നറിയിപ്പ്. കുറ്റപത്രം ചുമത്താതെ ഒരു വർഷം വരെ ജയിലിൽ അടയ്ക്കാവുന്ന കടുത്തനിയമമാണ് ഇവർക്കെതിരെ ചുമത്തുക.
നിസാമുദീനിലെ മർക്കസ് പള്ളിയിൽ കഴിഞ്ഞ മാസം നടന്ന സമ്മേളനത്തിൽ പങ്കെടുത്തവരിൽ ഗാസിയാബാദിലുള്ള 136 പേർക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തിയിരുന്നു.