കോട്ടയം: കേരളത്തിനും രാജ്യത്തിനു തന്നെയും അഭിമാനമായി ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ കോവിഡ് രോഗികൾ രോഗം ഭേദമായി ആശുപത്രിവിട്ടു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പത്തനംതിട്ട റാന്നി സ്വദേശികളായ തോമസ് ഏബ്രഹാം (93), മറിയാമ തോമസ് (88) എന്നിവരാണ് ആശുപത്രിവിട്ടത്. വെള്ളിയാഴ്ച വൈകുന്നേരമാണ് ഇവര്‍ വീട്ടിലേക്ക് മടങ്ങിയത്.
ഇവരുടെ സ്രവ പരിശോധനാഫലം രണ്ടു തവണയും നെഗറ്റീവ് ആയതോടെയാണ് ആശുപത്രിയിൽനിന്നും ഡിസ്ചാർജ് ചെയ്തത്. ഇവരുടെ രണ്ടാം പരിശോധനാഫലം രണ്ട് ദിവസം മുമ്പാണ് ലഭിച്ചത്. ഇത് നെഗറ്റീവ് ആയിരുന്നെങ്കിലും മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നതിനാൽ വീട്ടിലേക്ക് വിടുന്നത് വൈകിക്കുകയായിരുന്നു.
ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നുമാണ് ഇവർക്ക് രോഗം പിടിപെട്ടത്. തോമസിന്റെ മകനും ഭാര്യയും കൊച്ചുമകനും കഴിഞ്ഞ ദിവസം രോഗം ഭേദമായി ആശുപത്രിവിട്ടിരുന്നു.
തോമസിനേയും മറിയാമയേയും ശുശ്രൂഷിച്ച നഴ്സിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർക്കും രോഗം ഭേദമായെന്ന അറിയിപ്പ് ഇന്ന് വന്നതോടെ കോട്ടയം മെഡിക്കൽ കോളജിന് ഇരട്ടി ആഹ്ലാദത്തിനുള്ള വകയായി. രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവായതോടെ നഴ്സിനെയും ഇന്ന് വീട്ടിലേക്കുവിട്ടു.
ലോകത്ത് തന്നെ 60 വയസിന് മുകളില്‍ കോവിഡ് 19 ബാധിച്ചവരെ ഹൈ റിസ്കിലാണ് പെടുത്തിയിരിക്കുന്നത്. ഇത്തരം രോഗികൾ മരണത്തിൽനിന്നും രക്ഷപെടുന്നത് ലോകത്തിൽ തന്നെ അത്യപൂർവ സംഭവമായി വിലയിരുത്തുന്നു.
90 വയസിനു മുകളിൽ പ്രായമുള്ള രോഗികൾ കോവിഡിനെ തോൽപ്പിച്ച സംഭവം ഒരെണ്ണം മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറ്റലിയിൽനിന്നുള്ള 100 വയസിനു മുകളിൽ പ്രായമുള്ള മുത്തശിയായിരുന്നു ആ അദ്ഭുത വനിത.
പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ക്ക് പുറമേയാണ് കൊറോണ വൈറസ് കൂടി റാന്നിയിലെ രോഗികളെ ബാധിച്ചത്. ഒരുഘട്ടത്തില്‍ അതീവ ഗുരുതരാവ സ്ഥയിലായിരുന്ന ഇവരെയാണ് മരണക്കയത്തില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലെ വിദഗ്ധ ചികിത്സയിലൂടെ ജീവത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. ഇതോടെ പത്തനംതിട്ടയിലെ അഞ്ച് അംഗ കുടുംബം രോഗമുക്തരായി.
ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട ജില്ലയിലുള്ള മൂന്നംഗ കുടുംബത്തിനും അവരുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ ഈ വൃദ്ധ ദമ്പതികള്‍ക്കുമാണ് മാര്‍ച്ച് എട്ടിന് കോവിഡ് 19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചുമയും പനിയും കോവിഡിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്ന ഇവരെ പേ വാർഡിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ആദ്യ പരിശോധനയില്‍ പ്രായാധിക്യമുള്ള അവശതകളോടൊപ്പം ഡയബറ്റീസും ഹൈപ്പര്‍ ടെന്‍ഷനും ഉള്ളതായി മനസിലാക്കിയതിന്റെ അടിസ്ഥാ നത്തിലായിരുന്നു ചികിത്സ ക്രമീകരിച്ചത്.
തോമസിന് ആദ്യ ദിവസങ്ങളില്‍ തന്നെ നെഞ്ചുവേദനയുണ്ടെന്ന് മനസിലാക്കി ഹൃദ്രോഗ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്നും കണ്ടെത്തി. അതിനാല്‍ ഇവരെ മെഡിക്കല്‍ ഐസിയുവില്‍ വിഐപി റൂമിലേക്ക് മാറ്റിയിരുന്നു.
ഇവരെ രണ്ടുപേരെയും ഓരോ റൂമുകളില്‍ തനിച്ചു പാര്‍പ്പിച്ചിരുന്നതിനാല്‍ ഇവര്‍ രണ്ടുപേരും അസ്വസ്ഥരായി കാണപ്പെട്ടിരുന്നു. ആയതിനാല്‍ പതിനൊന്നാം തീയതി ഇവര്‍ രണ്ടുപേര്‍ക്കും പരസ്പരം കാണാന്‍ കഴിയുന്ന വിധം ട്രാന്‍സ്പ്ലാന്റ് ഐസിയുവിലേക്ക് മാറ്റി.
ഇടയ്ക്കുവച്ച് തോമസിന് ചുമയും കഫക്കെട്ടും കൂടുതല്‍ ആവുകയും ഓക്സിജന്‍നില കുറവായി കാണപ്പെടുകയും അതീവ ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്തു. ഇതോടെ തോമസിനെ വെന്റിലേറ്ററിലേക്കു മാറ്റി 24 മണിക്കൂറും സൂക്ഷ്മമായി നിരീക്ഷിച്ചു. അതിനിടയ്ക്ക് ഹൃദയാഘാതം ഉണ്ടാകുകയും ചെയ്തു.
തോമസിനും മറിയാമ്മയ്ക്കും മൂത്രസംബന്ധമായ അണുബാധ ഇതിനിടയില്‍ കാണപ്പെട്ടു. മറിയാമ്മയ്ക്ക് ബാക്ടീരിയല്‍ ഇന്ഫെക്ഷന് കൂടി ഉണ്ടായിരുന്നു. ഇത് രോഗം മൂര്‍ച്ഛിക്കുന്നതിന് കാരണമായി. അതിനുള്ള ചികിത്സയും ഇതിനിടയില്‍ പ്രത്യേകം ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോള്‍ രണ്ടുപേരുടെയും നില പ്രായാധിക്യമുള്ള അവശതകള്‍ ഒഴിച്ചാല്‍ തൃപ്തികരമാണ്.
ഇവരുടെ സ്രവ പരിശോധനാഫലം രണ്ടു തവണയും നെഗറ്റീവ് ആയതോടെയാണ് ആശുപത്രിയിൽനിന്നും ഡിസ്ചാർജ് ചെയ്തത്. ഇവരുടെ രണ്ടാം പരിശോധനാഫലം രണ്ട് ദിവസം മുമ്പാണ് ലഭിച്ചത്. ഇത് നെഗറ്റീവ് ആയിരുന്നെങ്കിലും മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നതിനാൽ വീട്ടിലേക്ക് വിടുന്നത് വൈകിക്കുകയായിരുന്നു.
ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നുമാണ് ഇവർക്ക് രോഗം പിടിപെട്ടത്. തോമസിന്റെ മകനും ഭാര്യയും കൊച്ചുമകനും കഴിഞ്ഞ ദിവസം രോഗം ഭേദമായി ആശുപത്രിവിട്ടിരുന്നു.
തോമസിനേയും മറിയാമയേയും ശുശ്രൂഷിച്ച നഴ്സിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർക്കും രോഗം ഭേദമായെന്ന അറിയിപ്പ് ഇന്ന് വന്നതോടെ കോട്ടയം മെഡിക്കൽ കോളജിന് ഇരട്ടി ആഹ്ലാദത്തിനുള്ള വകയായി. രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവായതോടെ നഴ്സിനെയും ഇന്ന് വീട്ടിലേക്കുവിട്ടു.
ലോകത്ത് തന്നെ 60 വയസിന് മുകളില്‍ കോവിഡ് 19 ബാധിച്ചവരെ ഹൈ റിസ്കിലാണ് പെടുത്തിയിരിക്കുന്നത്. ഇത്തരം രോഗികൾ മരണത്തിൽനിന്നും രക്ഷപെടുന്നത് ലോകത്തിൽ തന്നെ അത്യപൂർവ സംഭവമായി വിലയിരുത്തുന്നു.
90 വയസിനു മുകളിൽ പ്രായമുള്ള രോഗികൾ കോവിഡിനെ തോൽപ്പിച്ച സംഭവം ഒരെണ്ണം മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറ്റലിയിൽനിന്നുള്ള 100 വയസിനു മുകളിൽ പ്രായമുള്ള മുത്തശിയായിരുന്നു ആ അദ്ഭുത വനിത.
പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ക്ക് പുറമേയാണ് കൊറോണ വൈറസ് കൂടി റാന്നിയിലെ രോഗികളെ ബാധിച്ചത്. ഒരുഘട്ടത്തില്‍ അതീവ ഗുരുതരാവ സ്ഥയിലായിരുന്ന ഇവരെയാണ് മരണക്കയത്തില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലെ വിദഗ്ധ ചികിത്സയിലൂടെ ജീവത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. ഇതോടെ പത്തനംതിട്ടയിലെ അഞ്ച് അംഗ കുടുംബം രോഗമുക്തരായി.
ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട ജില്ലയിലുള്ള മൂന്നംഗ കുടുംബത്തിനും അവരുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ ഈ വൃദ്ധ ദമ്പതികള്‍ക്കുമാണ് മാര്‍ച്ച് എട്ടിന് കോവിഡ് 19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചുമയും പനിയും കോവിഡിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്ന ഇവരെ പേ വാർഡിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ആദ്യ പരിശോധനയില്‍ പ്രായാധിക്യമുള്ള അവശതകളോടൊപ്പം ഡയബറ്റീസും ഹൈപ്പര്‍ ടെന്‍ഷനും ഉള്ളതായി മനസിലാക്കിയതിന്റെ അടിസ്ഥാ നത്തിലായിരുന്നു ചികിത്സ ക്രമീകരിച്ചത്.
തോമസിന് ആദ്യ ദിവസങ്ങളില്‍ തന്നെ നെഞ്ചുവേദനയുണ്ടെന്ന് മനസിലാക്കി ഹൃദ്രോഗ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്നും കണ്ടെത്തി. അതിനാല്‍ ഇവരെ മെഡിക്കല്‍ ഐസിയുവില്‍ വിഐപി റൂമിലേക്ക് മാറ്റിയിരുന്നു.
ഇവരെ രണ്ടുപേരെയും ഓരോ റൂമുകളില്‍ തനിച്ചു പാര്‍പ്പിച്ചിരുന്നതിനാല്‍ ഇവര്‍ രണ്ടുപേരും അസ്വസ്ഥരായി കാണപ്പെട്ടിരുന്നു. ആയതിനാല്‍ പതിനൊന്നാം തീയതി ഇവര്‍ രണ്ടുപേര്‍ക്കും പരസ്പരം കാണാന്‍ കഴിയുന്ന വിധം ട്രാന്‍സ്പ്ലാന്റ് ഐസിയുവിലേക്ക് മാറ്റി.
ഇടയ്ക്കുവച്ച് തോമസിന് ചുമയും കഫക്കെട്ടും കൂടുതല്‍ ആവുകയും ഓക്സിജന്‍നില കുറവായി കാണപ്പെടുകയും അതീവ ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്തു. ഇതോടെ തോമസിനെ വെന്റിലേറ്ററിലേക്കു മാറ്റി 24 മണിക്കൂറും സൂക്ഷ്മമായി നിരീക്ഷിച്ചു. അതിനിടയ്ക്ക് ഹൃദയാഘാതം ഉണ്ടാകുകയും ചെയ്തു.
തോമസിനും മറിയാമ്മയ്ക്കും മൂത്രസംബന്ധമായ അണുബാധ ഇതിനിടയില്‍ കാണപ്പെട്ടു. മറിയാമ്മയ്ക്ക് ബാക്ടീരിയല്‍ ഇന്ഫെക്ഷന് കൂടി ഉണ്ടായിരുന്നു. ഇത് രോഗം മൂര്‍ച്ഛിക്കുന്നതിന് കാരണമായി. അതിനുള്ള ചികിത്സയും ഇതിനിടയില്‍ പ്രത്യേകം ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോള്‍ രണ്ടുപേരുടെയും നില പ്രായാധിക്യമുള്ള അവശതകള്‍ ഒഴിച്ചാല്‍ തൃപ്തികരമാണ്.