+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അതിർത്തി ബന്ധനം: ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല; സുപ്രീംകോടതിയിൽ കർണാടകയ്ക്ക് തിരിച്ചടി

ന്യൂഡൽഹി: കേരള അതിർത്തികൾ അടച്ച വിഷയത്തിൽ കർണാടകയ്ക്ക് തിരിച്ചടി. കാസർഗോഡ്മംഗളുരു ദേശീയ പാത തുറന്നു കൊടുക്കണമെന്ന് കേന്ദ്ര സർക്കാരിനോട് നിർദേശം നൽകി
അതിർത്തി ബന്ധനം: ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല; സുപ്രീംകോടതിയിൽ കർണാടകയ്ക്ക് തിരിച്ചടി
ന്യൂഡൽഹി: കേരള അതിർത്തികൾ അടച്ച വിഷയത്തിൽ കർണാടകയ്ക്ക് തിരിച്ചടി. കാസർഗോഡ്-മംഗളുരു ദേശീയ പാത തുറന്നു കൊടുക്കണമെന്ന് കേന്ദ്ര സർക്കാരിനോട് നിർദേശം നൽകിയ കേരള ഹൈക്കോടതി ഉത്തരവിൽ സുപ്രീംകോടതിയിൽ സ്റ്റേയില്ല.

ആരോഗ്യസെക്രട്ടറിയും കേരള-കർണാടക ചീഫ് സെക്രട്ടറിമാരും സംയുക്തമായി ചർച്ചനടത്തി പ്രശ്നം പരിഹരിക്കണമെന്നും കോടതി നിർദേശിച്ചു. അവശ്യ സർവീസുകളെ തടയാനാകില്ലെന്നും ഇവ കടത്തിവിടണമെന്നും കോടതി വാക്കാൽ പരാമർശിച്ചു. എന്നാൽ കർണാടകയോട് അതിർത്തി തുറക്കണമെന്ന നിർദേശം കോടതി നൽകിയിട്ടുമില്ല.

കേരള ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കർണാടക നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നടപടി.

ഏതൊക്കെ വാഹനങ്ങൾ കടത്തി വിടണമെന്ന് തീരുമാനിക്കാൻ സമിതി ഉണ്ടാക്കണമെന്നും കോടതി നിർദേശിച്ചു. ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ, കേന്ദ്ര ആരോഗ്യ സെക്രട്ടറി എന്നിവരുടെ സമിതി രൂപീകരിക്കണമെന്നാണ് നിർദേശം. ഹർജി ഏഴാം തീയതി വീണ്ടും പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കർണാടക അതിർത്തി അടച്ചതോടെ കാസർഗോട്ടുള്ള രോഗികൾ ചികിത്സ കിട്ടാതെ മരിച്ചുവെന്നും കേരളം ഇന്ന് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കാസർഗോഡിനെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ തങ്ങൾക്കു ഭീഷണിയാണ് കർണാടകയും കോടതിയിൽ വാദിച്ചു.
More in Latest News :