ന്യൂയോർക്ക്: കൊറോണ വ്യാപനം അമേരിക്കയുടെ സന്പദ്വ്യവസ്ഥയിൽ സൃഷ്ടിച്ച ആഘാതം ചെറുതല്ല. ലോകത്തിലെ ഏറ്റവും വലിയ സന്പദ്വ്യവസ്ഥ എന്നറിയപ്പെടുന്ന അമേരിക്കയിൽ തൊഴിലില്ലായ്മയും സാന്പത്തിക പ്രതിസന്ധിയും അതിരൂക്ഷമാകുന്നു.
തൊഴിലില്ലായ്മ നിരക്ക് 15 ശതമാനത്തിലേയ്ക്ക് എത്തുമെന്ന പ്രവചനങ്ങൾക്കിടയിൽ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. വൈറസ് ബാധയെ തുടർന്ന് പുതുതായി 60 ലക്ഷം പേരാണ് വേതനത്തിന് അപേക്ഷ നൽകിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ 10 ദശലക്ഷം ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. അമേരിക്കൻ കന്പനികൾ ഭൂരിഭാഗവും തൊഴിലാളികളെ ഒഴിവാക്കിക്കഴിഞ്ഞു. 80 ശതമാനം അമേരിക്കക്കാരും ഇപ്പോൾ ഏതെങ്കിലും രീതിയിലുള്ള ലോക്ക്ഡൗണിലാണ്.
ഇതിനിടെ അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 2,45,380 ആയി. മരണസംഖ്യ 6,095 ആയി വർധിക്കുകയും ചെയ്തു. ഇതോടെ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
തൊഴിലില്ലായ്മ നിരക്ക് 15 ശതമാനത്തിലേയ്ക്ക് എത്തുമെന്ന പ്രവചനങ്ങൾക്കിടയിൽ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. വൈറസ് ബാധയെ തുടർന്ന് പുതുതായി 60 ലക്ഷം പേരാണ് വേതനത്തിന് അപേക്ഷ നൽകിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ 10 ദശലക്ഷം ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. അമേരിക്കൻ കന്പനികൾ ഭൂരിഭാഗവും തൊഴിലാളികളെ ഒഴിവാക്കിക്കഴിഞ്ഞു. 80 ശതമാനം അമേരിക്കക്കാരും ഇപ്പോൾ ഏതെങ്കിലും രീതിയിലുള്ള ലോക്ക്ഡൗണിലാണ്.
ഇതിനിടെ അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 2,45,380 ആയി. മരണസംഖ്യ 6,095 ആയി വർധിക്കുകയും ചെയ്തു. ഇതോടെ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.