ന്യൂഡൽഹി: രാജ്യത്ത് ഡോക്ടർമാരുടെ ഇടയിൽ കോവിഡ് ബാധ കൂടുന്നത് ആരോഗ്യമേഖലയെ ആശങ്കയിലാക്കുന്നു. അമ്പതോളം ഡോക്ടർമാർക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് അനൗദ്യോഗിക കണക്ക്.
ഡൽഹിയിൽ തന്നെ നാലു ഡോക്ടർമാർക്ക് വൈറസ് പിടിപെട്ടിരുന്നു. ഡോക്ടർമാർക്ക് മാത്രമല്ല മറ്റ് ആരോഗ്യപ്രവർത്തകർക്കും രോഗം പിടിപെടുന്നതിന്റെ വാർത്തകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വരുന്നുണ്ട്.
മതിയായ സുരക്ഷ ഉപകരണങ്ങളുടെ കുറവാണ് ഇത്തരത്തിൽ രോഗം ബാധിക്കുന്നതിനു പ്രധാന കാരണമായി ആരോഗ്യരംഗത്തുള്ളവർ ചൂണ്ടിക്കാണിക്കുന്നത്. മാസ്ക്കുകൾക്ക് ഏറെ ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
ഒപ്പം ഗൗണുകളും കൈയുറകളുമടക്കം രോഗം പടരാതിരിക്കാനുള്ള ഉപകരണങ്ങളും പല ആശുപത്രികളിലും ലഭ്യമല്ല. പ്രതികൂല അവസ്ഥയിലും ജോലി ചെയ്യാൻ നിർബന്ധിതരാകുകയാണ് ഡോക്ടർമാരും നഴ്സുമാരും ആരോഗ്യ മേഖലയിലെ മറ്റു ജീവനക്കാരും.
രാജ്യത്തെ പല ആശുപത്രികളിലും വേണ്ടത്ര സുരക്ഷ ഉപകരണങ്ങളില്ലാതെയാണ് ഡോക്ടർമാർ ജോലി ചെയ്യുന്നതെന്ന് എയിംസിലെ റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീനിവാസ് രാജ്കുമാർ പറഞ്ഞു. കുടുംബാംഗങ്ങളെ കാണാൻ പോലും പലരും ഭയപ്പെടുകയാണെന്നും ശ്രീനിവാസ് പറയുന്നു.
കൊറോണ രോഗത്തെ പ്രതിരോധിക്കാൻ മുന്നിൽനിന്നു യുദ്ധം ചെയ്യുന്നവരാണ് ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും. അവരുടെ സുരക്ഷയെക്കുറിച്ച് രാജ്യം കുറച്ചുകൂടി ഗൗരവമായി ചിന്തിക്കണമെന്നും നിലവാരമുള്ള സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണമെന്നും ശ്രീനിവാസ് രാജ്കുമാർ ആവശ്യപ്പെട്ടു.
ഡൽഹിയിൽ തന്നെ നാലു ഡോക്ടർമാർക്ക് വൈറസ് പിടിപെട്ടിരുന്നു. ഡോക്ടർമാർക്ക് മാത്രമല്ല മറ്റ് ആരോഗ്യപ്രവർത്തകർക്കും രോഗം പിടിപെടുന്നതിന്റെ വാർത്തകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വരുന്നുണ്ട്.
മതിയായ സുരക്ഷ ഉപകരണങ്ങളുടെ കുറവാണ് ഇത്തരത്തിൽ രോഗം ബാധിക്കുന്നതിനു പ്രധാന കാരണമായി ആരോഗ്യരംഗത്തുള്ളവർ ചൂണ്ടിക്കാണിക്കുന്നത്. മാസ്ക്കുകൾക്ക് ഏറെ ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
ഒപ്പം ഗൗണുകളും കൈയുറകളുമടക്കം രോഗം പടരാതിരിക്കാനുള്ള ഉപകരണങ്ങളും പല ആശുപത്രികളിലും ലഭ്യമല്ല. പ്രതികൂല അവസ്ഥയിലും ജോലി ചെയ്യാൻ നിർബന്ധിതരാകുകയാണ് ഡോക്ടർമാരും നഴ്സുമാരും ആരോഗ്യ മേഖലയിലെ മറ്റു ജീവനക്കാരും.
രാജ്യത്തെ പല ആശുപത്രികളിലും വേണ്ടത്ര സുരക്ഷ ഉപകരണങ്ങളില്ലാതെയാണ് ഡോക്ടർമാർ ജോലി ചെയ്യുന്നതെന്ന് എയിംസിലെ റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീനിവാസ് രാജ്കുമാർ പറഞ്ഞു. കുടുംബാംഗങ്ങളെ കാണാൻ പോലും പലരും ഭയപ്പെടുകയാണെന്നും ശ്രീനിവാസ് പറയുന്നു.
കൊറോണ രോഗത്തെ പ്രതിരോധിക്കാൻ മുന്നിൽനിന്നു യുദ്ധം ചെയ്യുന്നവരാണ് ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും. അവരുടെ സുരക്ഷയെക്കുറിച്ച് രാജ്യം കുറച്ചുകൂടി ഗൗരവമായി ചിന്തിക്കണമെന്നും നിലവാരമുള്ള സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണമെന്നും ശ്രീനിവാസ് രാജ്കുമാർ ആവശ്യപ്പെട്ടു.