കണ്ണൂർ: കോവിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഉത്തർപ്രദേശ് സ്വദേശി കണ്ണൂർ സെൻട്രൽ ജയിൽ ചാടി. നിരവധി കവർച്ചാക്കേസിലെ പ്രതിയായ ആമിർപൂർ സിത്തലോഗിലെ അജയ് ബാബു(21)വാണ് ജയിൽ ചാടിയത്.
കഴിഞ്ഞ രാത്രിയായിരിക്കാം ജയിൽ ചാടിയതെന്നാണ് പോലീസിന്റെ നിഗമനം. പുലർച്ചെയാണ് സംഭവം ജയിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. മാർച്ച് 23ന് കാസർഗോഡ് നഗരത്തിലെ കാനറ ബാങ്കിൽ ഇയാൾ കവർച്ചാശ്രമം നടന്നിരുന്നു. സംഭവുമായി ബന്ധപ്പെട്ട് 25ന് കാസർഗോഡ് പോലീസ് ഇയാളെ പിടികൂടിയിരുന്നു. തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് അയക്കുകയായിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ കാസർഗോഡ് നിന്നും വന്നതുകൊണ്ട് ഇയാളെ നിരീക്ഷണത്തിലാക്കുകയായിരുന്നു. രാവിലെ തടവുകാർക്ക് ഭക്ഷണം നല്കുന്നതിനിടെയാണ് അജയ് ബാബുവിനെ കാണാനില്ലെന്ന് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ജയിൽ സൂപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു.
ജയിൽ സൂപ്രണ്ടിന്റെ പരാതിപ്രകാരം കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ജയിലിലെ സിസിടിവി ദൃശ്യം പോലീസ് പരിശോധിച്ചു. ഇയാൾ ചാടിപോകുന്നത് സിസിടി വി ദൃശ്യത്തിൽ വ്യക്തമാണ്. ലോക്ക്ഡൗൺ കാരണം വാഹനങ്ങൾ റോഡിലിറങ്ങാത്തതു കാരണം പ്രതി ദൂരെ രക്ഷപ്പെടാൻ സാധ്യതയില്ലെന്ന നിഗമനത്തിലാണ് പോലീസ്.
കഴിഞ്ഞ രാത്രിയായിരിക്കാം ജയിൽ ചാടിയതെന്നാണ് പോലീസിന്റെ നിഗമനം. പുലർച്ചെയാണ് സംഭവം ജയിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. മാർച്ച് 23ന് കാസർഗോഡ് നഗരത്തിലെ കാനറ ബാങ്കിൽ ഇയാൾ കവർച്ചാശ്രമം നടന്നിരുന്നു. സംഭവുമായി ബന്ധപ്പെട്ട് 25ന് കാസർഗോഡ് പോലീസ് ഇയാളെ പിടികൂടിയിരുന്നു. തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് അയക്കുകയായിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ കാസർഗോഡ് നിന്നും വന്നതുകൊണ്ട് ഇയാളെ നിരീക്ഷണത്തിലാക്കുകയായിരുന്നു. രാവിലെ തടവുകാർക്ക് ഭക്ഷണം നല്കുന്നതിനിടെയാണ് അജയ് ബാബുവിനെ കാണാനില്ലെന്ന് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ജയിൽ സൂപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു.
ജയിൽ സൂപ്രണ്ടിന്റെ പരാതിപ്രകാരം കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ജയിലിലെ സിസിടിവി ദൃശ്യം പോലീസ് പരിശോധിച്ചു. ഇയാൾ ചാടിപോകുന്നത് സിസിടി വി ദൃശ്യത്തിൽ വ്യക്തമാണ്. ലോക്ക്ഡൗൺ കാരണം വാഹനങ്ങൾ റോഡിലിറങ്ങാത്തതു കാരണം പ്രതി ദൂരെ രക്ഷപ്പെടാൻ സാധ്യതയില്ലെന്ന നിഗമനത്തിലാണ് പോലീസ്.