ഭോപ്പാൽ: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആരോഗ്യ പ്രവർത്തകരെ കല്ലെറിഞ്ഞോടിച്ച സംഭവത്തില്‍ ഏഴ് പേർ അറസ്റ്റിൽ. കൊറോണ വൈറസ് ബാധിച്ച രോഗിയുടെ സമ്പർക്ക പട്ടിക തയാറാക്കാനെത്തിയ ആരോഗ്യപ്രവർത്തകരെയാണ് ജനക്കൂട്ടം കല്ലെറിഞ്ഞോടിച്ചത്.
ഇന്‍ഡോറിലെ തട്പതി ബഖൽ പ്രദേശത്തായിരുന്നു സംഭവം. ഡോക്റ്റർമാർ, നഴ്സുമാർ ആശാവർക്കർമാർ എന്നിവരടങ്ങുന്ന സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് വനിതാ ഡോക്ടർമാർക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പ്രദേശത്ത് രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പർക്ക പട്ടിക തയാറാക്കാനായി രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് ആരോഗ്യപ്രവർത്തകർ സ്ഥലത്തെത്തിയത്.
ഇതില്‍ ഒരു സംഘത്തിന് നേരെ ജനങ്ങൾ സംഘടിതമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു. മധ്യപ്രദേശില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലം കൂടിയാണ് ഇന്‍ഡോർ.
ഇന്‍ഡോറിലെ തട്പതി ബഖൽ പ്രദേശത്തായിരുന്നു സംഭവം. ഡോക്റ്റർമാർ, നഴ്സുമാർ ആശാവർക്കർമാർ എന്നിവരടങ്ങുന്ന സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് വനിതാ ഡോക്ടർമാർക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പ്രദേശത്ത് രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പർക്ക പട്ടിക തയാറാക്കാനായി രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് ആരോഗ്യപ്രവർത്തകർ സ്ഥലത്തെത്തിയത്.
ഇതില്‍ ഒരു സംഘത്തിന് നേരെ ജനങ്ങൾ സംഘടിതമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു. മധ്യപ്രദേശില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലം കൂടിയാണ് ഇന്‍ഡോർ.