തിരുവനന്തപുരം: കോവിഡ് വ്യാപന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യാഴാഴ്ച സംഭാവനയായി ലഭിച്ചത് 32 കോടി രൂപ. പിണറായി വിജയന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
ആകെ 32,01,71,627 രൂപയാണ് വ്യാഴാഴ്ച ലഭിച്ചത്. വൈദ്യുതി ബോർഡിലെ ജീവനക്കാരുടെയും ഓഫീസർമാരുടെയും ഒരുമാസത്തെ ശന്പളം നൽകാമെന്ന് അറിയിച്ചു. ഇതിന്റെ ആദ്യ ഗഡുവായി 20 കോടി രൂപയുടെ ചെക്ക് വൈദ്യുതി മന്ത്രി എം.എം. മണി കൈമാറി. അഞ്ചു ജില്ലകളിലെ ആശുപത്രികളിൽ വെൻറിലേറ്റർ സംവിധാനം ഒരുക്കുന്നതിന് 50 കോടി രൂപ കഐസ്ഇബി നേരത്തേ നൽകിയിരുന്നു.
കേരള പവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കോർപ്പറേഷൻ ഒരുകോടി രൂപ സംഭാവന നൽകി. കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ഒരുകോടി രൂപ സംഭാവന നൽകി. കൊല്ലം കോർപ്പറേഷൻ ഒരുകോടി രൂപയും കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് സഹകരണസംഘം 50 ലക്ഷം രൂപയും സംഭാവന നൽകി.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ 50 ലക്ഷം രൂപയും ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപയും സംഭാവനയായി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശന്പളം ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കാനുള്ള നിർദേശത്തെ ഐഎൻടിയുസി സ്വാഗതം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആകെ 32,01,71,627 രൂപയാണ് വ്യാഴാഴ്ച ലഭിച്ചത്. വൈദ്യുതി ബോർഡിലെ ജീവനക്കാരുടെയും ഓഫീസർമാരുടെയും ഒരുമാസത്തെ ശന്പളം നൽകാമെന്ന് അറിയിച്ചു. ഇതിന്റെ ആദ്യ ഗഡുവായി 20 കോടി രൂപയുടെ ചെക്ക് വൈദ്യുതി മന്ത്രി എം.എം. മണി കൈമാറി. അഞ്ചു ജില്ലകളിലെ ആശുപത്രികളിൽ വെൻറിലേറ്റർ സംവിധാനം ഒരുക്കുന്നതിന് 50 കോടി രൂപ കഐസ്ഇബി നേരത്തേ നൽകിയിരുന്നു.
കേരള പവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കോർപ്പറേഷൻ ഒരുകോടി രൂപ സംഭാവന നൽകി. കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ഒരുകോടി രൂപ സംഭാവന നൽകി. കൊല്ലം കോർപ്പറേഷൻ ഒരുകോടി രൂപയും കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് സഹകരണസംഘം 50 ലക്ഷം രൂപയും സംഭാവന നൽകി.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ 50 ലക്ഷം രൂപയും ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപയും സംഭാവനയായി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശന്പളം ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കാനുള്ള നിർദേശത്തെ ഐഎൻടിയുസി സ്വാഗതം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.