ഇരിട്ടി: കഴിഞ്ഞദിവസം പനിബാധിച്ചു മരിച്ച അഞ്ചുവയസുകാരിയുടെ സ്രവപരിശോധനാഫലം നെഗറ്റീവ്. ആറളം പഞ്ചായത്തിലെ കീഴ്പള്ളി ഇടവേലിയിൽ കുംഭത്തിൽ രഞ്ജിത്ത്-സുനിത ദന്പതികളുടെ മകൾ അഞ്ജന (അഞ്ച്) പനി ബാധിച്ചതിനെ തുടർന്നു ബുധനാഴ്ച മരിച്ചിരുന്നു.
പനി ബാധിച്ചു ബുധനാഴ്ച പുലർച്ചെ അഞ്ജനയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വിദഗ്ധപരിശോധനയ്ക്കായി കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടയിലായിരുന്നു മരണം സംഭവിച്ചത്. ചൊവ്വാഴ്ച ഉച്ചവരെ വീട്ടുമുറ്റത്തു കളിച്ചിരുന്ന കുട്ടി പെട്ടെന്നാണു രോഗബാധിതയായത്.
പിന്നീട് കോവിഡ് സംശയത്തിൽ കുട്ടിയുടെ സ്രവം പരിശോധിക്കുന്നതിനായി മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. സ്രവ പരിശോധനാഫലം നെഗറ്റീവായതിനെ തുടർന്ന് മൃതദേഹ പരിശോധനകൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി സംസ്കരിച്ചു.
പനി ബാധിച്ചു ബുധനാഴ്ച പുലർച്ചെ അഞ്ജനയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വിദഗ്ധപരിശോധനയ്ക്കായി കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടയിലായിരുന്നു മരണം സംഭവിച്ചത്. ചൊവ്വാഴ്ച ഉച്ചവരെ വീട്ടുമുറ്റത്തു കളിച്ചിരുന്ന കുട്ടി പെട്ടെന്നാണു രോഗബാധിതയായത്.
പിന്നീട് കോവിഡ് സംശയത്തിൽ കുട്ടിയുടെ സ്രവം പരിശോധിക്കുന്നതിനായി മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. സ്രവ പരിശോധനാഫലം നെഗറ്റീവായതിനെ തുടർന്ന് മൃതദേഹ പരിശോധനകൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി സംസ്കരിച്ചു.