ടെൽ അവീവ്: ഇസ്രയേൽ ആരോഗ്യമന്ത്രിക്കു കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. യാക്കോവ് ലിറ്റ്സ്മാനാണു കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരുടെയും ആരോഗ്യനില ഭേദമാണെന്നും നിലവിൽ ഐസൊലേഷനിൽ ചികിത്സയിലാണെന്നും ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇദ്ദേഹവുമായി കഴിഞ്ഞ രണ്ടാഴ്ചക്കിടെ ബന്ധപ്പെട്ട ഉയർന്ന ഉദ്യോഗസ്ഥരും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സമൂഹ സന്പർക്കം ഒഴിവാക്കി സ്വയം നിരീക്ഷണത്തിലേക്കു മാറി. ഉപദേശകരിലൊരാൾക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു പ്രധാനമന്ത്രി നേരത്തെ നിരീക്ഷണത്തിലേക്കു മാറിയിരുന്നു.
ഇസ്രയേൽ ദേശീയ ഇന്റലിജൻസ് ഏജൻസിയായ മൊസാദ് മേധാവി യോസെ കോഹനും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിലാണെന്നാണു സൂചന. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിലെ വിവിധ നഗരങ്ങളിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇദ്ദേഹവുമായി കഴിഞ്ഞ രണ്ടാഴ്ചക്കിടെ ബന്ധപ്പെട്ട ഉയർന്ന ഉദ്യോഗസ്ഥരും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സമൂഹ സന്പർക്കം ഒഴിവാക്കി സ്വയം നിരീക്ഷണത്തിലേക്കു മാറി. ഉപദേശകരിലൊരാൾക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു പ്രധാനമന്ത്രി നേരത്തെ നിരീക്ഷണത്തിലേക്കു മാറിയിരുന്നു.
ഇസ്രയേൽ ദേശീയ ഇന്റലിജൻസ് ഏജൻസിയായ മൊസാദ് മേധാവി യോസെ കോഹനും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിലാണെന്നാണു സൂചന. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിലെ വിവിധ നഗരങ്ങളിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.