തിരുവനന്തപുരം: ക്രിമിനൽ പശ്ചാത്തലമുള്ളവർ സന്നദ്ധപ്രവർത്തനങ്ങളുടെ ഭാഗമാകാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാതൃകയാക്കാൻ കൊള്ളാവുന്നവരാകണം സന്നദ്ധപ്രവർത്തനത്തിന് തയാറാവേണ്ടത്. അങ്ങനെയല്ലാത്തവർ ചിലർ ചിലയിടങ്ങളിൽ സന്നദ്ധപ്രവർത്തനത്തിന്റെ ഭാഗമായാതായി അറിയാൻ കഴിഞ്ഞു. ഇത്തരക്കാരെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ചില സ്വയം പ്രഖ്യാപിത സന്നദ്ധപ്രവർത്തകരെയും കാണാൻ കഴിയുന്നുണ്ട്. സ്വയം ബാഡ്ജുകൾ നിർമിച്ച് കുത്തി സന്നദ്ധ പ്രവർത്തനത്തിനെന്ന പേരിൽ ഇറങ്ങുന്നവർ. ഇത്തരക്കാരെയും ഒഴിവാക്കണം.
സന്നദ്ധ പ്രവർത്തനം സന്നദ്ധപ്രവർത്തനമാണ്. ഇതിന് വേതനം പ്രതീക്ഷിക്കാൻ പാടില്ലാത്തതാണ്. എന്നാൽ ചില സ്ഥലങ്ങളിൽ സന്നദ്ധ പ്രവർത്തകർക്ക് വേതനം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇതും ഒഴിവാ്കകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചില സ്വയം പ്രഖ്യാപിത സന്നദ്ധപ്രവർത്തകരെയും കാണാൻ കഴിയുന്നുണ്ട്. സ്വയം ബാഡ്ജുകൾ നിർമിച്ച് കുത്തി സന്നദ്ധ പ്രവർത്തനത്തിനെന്ന പേരിൽ ഇറങ്ങുന്നവർ. ഇത്തരക്കാരെയും ഒഴിവാക്കണം.
സന്നദ്ധ പ്രവർത്തനം സന്നദ്ധപ്രവർത്തനമാണ്. ഇതിന് വേതനം പ്രതീക്ഷിക്കാൻ പാടില്ലാത്തതാണ്. എന്നാൽ ചില സ്ഥലങ്ങളിൽ സന്നദ്ധ പ്രവർത്തകർക്ക് വേതനം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇതും ഒഴിവാ്കകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.