തിരുവനന്തപുരം: കോവിഡ് 19 ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബിപിഎൽ റേഷൻ കാർഡുടമകൾക്ക് സർക്കാർ നൽകുമെന്നറിയിച്ച സൗജന്യ ഭക്ഷ്യവിഭവ കിറ്റിന്റെ വിതരണം ഏപ്രിൽ ആദ്യവാരം ആരംഭിക്കും. സപ്ലൈകോ സിഎംഡി പി.എം.അലി അസ്ഗർ പാഷയാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ 56 ഡിപ്പോകളിലും, ഗാന്ധിനഗറിലെ ഹെഡ് ഓഫീസിലും, തെരഞ്ഞെടുത്ത സൂപ്പർ മാർക്കറ്റുകളിലുമാണ് വിതരണത്തിനുള്ള കിറ്റുകൾ തയാറാക്കുന്നത്. 17 വിഭവങ്ങളടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുക.
പഞ്ചസാര (ഒരു കിലോ), ചായപ്പൊടി (250 ഗ്രാം), ഉപ്പ് (ഒരു കിലോ ), ചെറുപയർ (ഒരു കിലോ), കടല (ഒരു കിലോ), വെള്ളിച്ചെണ്ണ (അര ലിറ്റർ), ആട്ട (രണ്ടു കിലോ), റവ (ഒരു കിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം), പരിപ്പ് (250 ഗ്രാം), മഞ്ഞൾപ്പൊടി (100 ഗ്രാം), ഉലുവ (100 ഗ്രാം), കടുക് (100 ഗ്രാം), സോപ്പ് (രണ്ടെണ്ണം), സണ്‍ ഫ്ലവർ ഓയിൽ (ഒരു ലിറ്റർ), ഉഴുന്ന് (ഒരു കിലോ) എന്നീ 17 ഭക്ഷ്യ വിഭവങ്ങളാണ് കിറ്റുകളിലുണ്ടാകുക.
കൊറോണക്കാലത്ത് ആർക്കും ഭക്ഷണമില്ലാതിരിക്കരുത് എന്ന സർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ഭക്ഷ്യവിഭവങ്ങൾ സപ്ലൈകോ റേഷൻ കടകളിലൂടെ വിതരണത്തിനെത്തിക്കുന്നതെന്നും സിഎംഡി അറിയിച്ചു.
1,000 രൂപ വില വരുന്ന വിഭവങ്ങളാണ് കിറ്റിലുള്ളത്. ഭക്ഷ്യവിഭവങ്ങൾക്കുള്ള സഞ്ചിയും ഇതോടൊപ്പമുണ്ട്. ഇതിനായി സർക്കാർ 350 കോടിരൂപ സിഎംഡിആർഎഫിൽനിന്ന് ആദ്യ ഗഡുവായി അനുവദിച്ചു.
സംസ്ഥാനത്തെ 56 ഡിപ്പോകളിലും, ഗാന്ധിനഗറിലെ ഹെഡ് ഓഫീസിലും, തെരഞ്ഞെടുത്ത സൂപ്പർ മാർക്കറ്റുകളിലുമാണ് വിതരണത്തിനുള്ള കിറ്റുകൾ തയാറാക്കുന്നത്. 17 വിഭവങ്ങളടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുക.
പഞ്ചസാര (ഒരു കിലോ), ചായപ്പൊടി (250 ഗ്രാം), ഉപ്പ് (ഒരു കിലോ ), ചെറുപയർ (ഒരു കിലോ), കടല (ഒരു കിലോ), വെള്ളിച്ചെണ്ണ (അര ലിറ്റർ), ആട്ട (രണ്ടു കിലോ), റവ (ഒരു കിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം), പരിപ്പ് (250 ഗ്രാം), മഞ്ഞൾപ്പൊടി (100 ഗ്രാം), ഉലുവ (100 ഗ്രാം), കടുക് (100 ഗ്രാം), സോപ്പ് (രണ്ടെണ്ണം), സണ്‍ ഫ്ലവർ ഓയിൽ (ഒരു ലിറ്റർ), ഉഴുന്ന് (ഒരു കിലോ) എന്നീ 17 ഭക്ഷ്യ വിഭവങ്ങളാണ് കിറ്റുകളിലുണ്ടാകുക.
കൊറോണക്കാലത്ത് ആർക്കും ഭക്ഷണമില്ലാതിരിക്കരുത് എന്ന സർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ഭക്ഷ്യവിഭവങ്ങൾ സപ്ലൈകോ റേഷൻ കടകളിലൂടെ വിതരണത്തിനെത്തിക്കുന്നതെന്നും സിഎംഡി അറിയിച്ചു.
1,000 രൂപ വില വരുന്ന വിഭവങ്ങളാണ് കിറ്റിലുള്ളത്. ഭക്ഷ്യവിഭവങ്ങൾക്കുള്ള സഞ്ചിയും ഇതോടൊപ്പമുണ്ട്. ഇതിനായി സർക്കാർ 350 കോടിരൂപ സിഎംഡിആർഎഫിൽനിന്ന് ആദ്യ ഗഡുവായി അനുവദിച്ചു.