മാഡ്രിഡ്: ഇറ്റലിക്ക് പിന്നാലെ യൂറോപ്പിന്റെ നൊമ്പരമായി സ്പെയിൻ മാറുന്നു. സ്പെയിനിൽ കൊറോണ വൈറസ് (കോവിഡ്-19) ബാധമൂലമുള്ള മരണം പെരുകുന്നു. ബുധനാഴ്ച ഇതുവരെ 864 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഒറ്റ ദിവസത്തിനിടെ ഇത്രയും അധികം ആളുകൾ മരിക്കുന്നത് ആദ്യമായാണ്.
കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 9,053 ആയി. കഴിഞ്ഞ ദിവസം സ്പെയിനിൽ 849 പേരാണ് മരിച്ചത്. തുടർച്ചയായി അഞ്ച് ദിവസമായി 800 ൽ അധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 100,000 കടന്നു. ഇന്ന് പുതുതായി 6,213 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 70,436 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 5,872 പേരുടെ നില ഗുരുതരമാണ്.
രണ്ടാഴ്ചയായി സ്പെയിനിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസം മുമ്പ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ വൈറസ് ബാധ ഏറ്റവും കൂടുതൽ പ്രഹരം ഏൽപ്പിച്ച മാഡ്രിഡും കാറ്റിലോണിയ പ്രവിശ്യയും ദുരിതത്തിലാണ്. മെഡിക്കൽ ഉപകരണങ്ങളുടെ അപര്യാപ്തതയാണ് വലയ്ക്കുന്നത്.
ഇറ്റലിയിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ നിരക്ക് കുറയുന്നതായാണ് റിപ്പോർട്ടുകൾ. പുതിയ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ട് ആഴ്ച്ചയിലെ ഏറ്റവും കുറവാണ് ഇറ്റലി രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ഇറ്റലിയില്‍ 4053 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12,428 ലെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം 837 പേര്‍ക്ക് ജീവന് നഷ്ടമായി.
കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 9,053 ആയി. കഴിഞ്ഞ ദിവസം സ്പെയിനിൽ 849 പേരാണ് മരിച്ചത്. തുടർച്ചയായി അഞ്ച് ദിവസമായി 800 ൽ അധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 100,000 കടന്നു. ഇന്ന് പുതുതായി 6,213 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 70,436 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 5,872 പേരുടെ നില ഗുരുതരമാണ്.
രണ്ടാഴ്ചയായി സ്പെയിനിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസം മുമ്പ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ വൈറസ് ബാധ ഏറ്റവും കൂടുതൽ പ്രഹരം ഏൽപ്പിച്ച മാഡ്രിഡും കാറ്റിലോണിയ പ്രവിശ്യയും ദുരിതത്തിലാണ്. മെഡിക്കൽ ഉപകരണങ്ങളുടെ അപര്യാപ്തതയാണ് വലയ്ക്കുന്നത്.
ഇറ്റലിയിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ നിരക്ക് കുറയുന്നതായാണ് റിപ്പോർട്ടുകൾ. പുതിയ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ട് ആഴ്ച്ചയിലെ ഏറ്റവും കുറവാണ് ഇറ്റലി രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ഇറ്റലിയില്‍ 4053 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12,428 ലെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം 837 പേര്‍ക്ക് ജീവന് നഷ്ടമായി.