ന്യൂഡൽഹി: സെർബിയയിലേക്ക് മെഡിക്കൽ സുരക്ഷ ഉപകരണങ്ങൾ കയറ്റുമതി ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് രംഗത്ത്.
രാജ്യത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മെഡിക്കൽ വസ്തുക്കൾക്ക് ക്ഷാമം നേരിടുമ്പോൾ കയറ്റുമതിക്ക് അനുമതി നൽകിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.
എന്താണ് ഈ രാജ്യത്ത് സംഭവിക്കുന്നതെന്ന് പ്രധാനമന്ത്രി പറയണം. രാജ്യത്തെ ആരോഗ്യപ്രവർത്തകർ മെഡിക്കൽ സുരക്ഷ ഉപകരണങ്ങളുടെ ക്ഷാമം മൂലം പ്രതിസന്ധി നേരിടുകയാണ്.
ഈ സാഹചര്യത്തിലാണ് 90 ടണ്‍ മെഡിക്കൽ ഉപകരണങ്ങൾ സെർബിയയിലേക്ക് കയറ്റുമതിക്ക് കേന്ദ്രം അംഗീകാരം നൽകിയത്. ഇത് കുറ്റകരമാണെന്നും തങ്ങൾ ബുദ്ധിശൂന്യരാണെന്ന് കരുതരുതെന്നും മനീഷ് തിവാരി പറഞ്ഞു.
രാജ്യത്ത് മെഡിക്കൽ സുരക്ഷ ഉപകരണങ്ങളുടെ ദൗർലഭ്യമുണ്ടാകില്ലെന്നും ദക്ഷിണ കൊറിയ, തുർക്കി, വിയറ്റ്നാം എന്നിവടങ്ങളിൽ നിന്നും ഇവ ഇറക്കുമതി ചെയ്യുമെന്നും കേന്ദ്ര സർക്കാർ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മെഡിക്കൽ വസ്തുക്കൾക്ക് ക്ഷാമം നേരിടുമ്പോൾ കയറ്റുമതിക്ക് അനുമതി നൽകിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.
എന്താണ് ഈ രാജ്യത്ത് സംഭവിക്കുന്നതെന്ന് പ്രധാനമന്ത്രി പറയണം. രാജ്യത്തെ ആരോഗ്യപ്രവർത്തകർ മെഡിക്കൽ സുരക്ഷ ഉപകരണങ്ങളുടെ ക്ഷാമം മൂലം പ്രതിസന്ധി നേരിടുകയാണ്.
ഈ സാഹചര്യത്തിലാണ് 90 ടണ്‍ മെഡിക്കൽ ഉപകരണങ്ങൾ സെർബിയയിലേക്ക് കയറ്റുമതിക്ക് കേന്ദ്രം അംഗീകാരം നൽകിയത്. ഇത് കുറ്റകരമാണെന്നും തങ്ങൾ ബുദ്ധിശൂന്യരാണെന്ന് കരുതരുതെന്നും മനീഷ് തിവാരി പറഞ്ഞു.
രാജ്യത്ത് മെഡിക്കൽ സുരക്ഷ ഉപകരണങ്ങളുടെ ദൗർലഭ്യമുണ്ടാകില്ലെന്നും ദക്ഷിണ കൊറിയ, തുർക്കി, വിയറ്റ്നാം എന്നിവടങ്ങളിൽ നിന്നും ഇവ ഇറക്കുമതി ചെയ്യുമെന്നും കേന്ദ്ര സർക്കാർ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.