തിരുവനന്തപുരം: ഡൽഹി ആസ്ഥാനമായ പൊതുമേഖല സ്ഥാപനം പവന് ഹാന്‍സിന് ഹെലികോപ്റ്റര്‍ വാടക കൈമാറി. അഡ്വാന്‍സായി ഒന്നര കോടി രൂപയാണ് ട്രഷറിയില്‍ നിന്നും നല്‍കിയത്. പോലീസ് അക്കൗണ്ടില്‍ നിന്ന് പണം നല്കാന് ഉത്തരവായിരുന്നു. കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ഈ തുക നല്‍കിയത്.
പവൻ ഹാൻസിൽ നിന്നും 1.44 കോടി രൂപയ്ക്കാണ് കേരളം ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത്. 20 മണിക്കൂർ സേവനത്തിനാണ് ഈ തുക ഈടാക്കുന്നത്. എന്നാൽ ഇതേ തുകയ്ക്ക് 60 മണിക്കൂർ സേവനമാണ് ചിപ്സൻ ഏവിയേഷൻ കമ്പനി വാഗ്ദാനം ചെയ്തത്. എന്നാൽ ഇത് നിരസിച്ചാണ് പവൻ ഹാൻസിന് കരാർ നൽകിയത്.
പിന്നീട് പോലീസ് ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരുന്നു. പതിനൊന്ന് സീറ്റ്, ഇരട്ട എൻജിന്, രക്ഷാപ്രവര്‍ത്തന ഉപകരണങ്ങൾ ഇങ്ങനെ അത്യാധുനിക സൗകര്യങ്ങളുള്ളതു കൊണ്ടാണ് 20 മണിക്കൂറിന് 1.44 കോടി രൂപ വാടകയെന്നാണ് പോലീസ് ഉന്നയിക്കുന്ന വാദം.
പവൻ ഹാൻസിൽ നിന്നും 1.44 കോടി രൂപയ്ക്കാണ് കേരളം ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത്. 20 മണിക്കൂർ സേവനത്തിനാണ് ഈ തുക ഈടാക്കുന്നത്. എന്നാൽ ഇതേ തുകയ്ക്ക് 60 മണിക്കൂർ സേവനമാണ് ചിപ്സൻ ഏവിയേഷൻ കമ്പനി വാഗ്ദാനം ചെയ്തത്. എന്നാൽ ഇത് നിരസിച്ചാണ് പവൻ ഹാൻസിന് കരാർ നൽകിയത്.
പിന്നീട് പോലീസ് ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരുന്നു. പതിനൊന്ന് സീറ്റ്, ഇരട്ട എൻജിന്, രക്ഷാപ്രവര്‍ത്തന ഉപകരണങ്ങൾ ഇങ്ങനെ അത്യാധുനിക സൗകര്യങ്ങളുള്ളതു കൊണ്ടാണ് 20 മണിക്കൂറിന് 1.44 കോടി രൂപ വാടകയെന്നാണ് പോലീസ് ഉന്നയിക്കുന്ന വാദം.