തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്നു അതിർത്തി അടച്ച കർണാടകയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ. അതിർത്തി അടച്ചത് വലിയ പ്രത്യാഘാതം ഉണ്ടാക്കും. സംഭവം രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയിപ്പെടുത്തിയെന്നും ഗവർണർ പറഞ്ഞു.
വിഷയത്തിൽ ഉടൻ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവർണർ കൂട്ടിച്ചേർത്തു. അതേസമയം ഇതേവിഷയം നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രിയെയും കേരളത്തിന്റെ ചുതലയുള്ള കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെയും അറിയിച്ചിരുന്നു. എന്നാൽ നാളിതുവരെ കർണാടകയുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
കേരളം ചീഫ് സെക്രട്ടറി മുഖേനയും വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. മംഗലാപുരം-കാസര്‍ഗോഡ്, മൈസൂര്‍-എച്ച്ഡി കോട്ട വഴി മാനന്തവാടി, ഗുണ്ടല്‍പ്പേട്ട്- മുത്തങ്ങ വഴി സുല്‍ത്താന്‍ ബത്തേരി, വിരാജ്പേട്ട്- കൂട്ടുപുഴ തുടങ്ങിയ വഴികളാണ് കർണാടക മണ്ണിട്ട് അടച്ചത്.
അതിർത്തി അടച്ചതോടെ രോഗികളും പ്രതിസന്ധിയിലായിരിക്കുകയാണ്. കാസർഗോട്ടുള്ളവർക്ക് മംഗലാപുരത്ത് ചികിത്സയ്ക്കു പോലും പോകാൻ സാധിക്കുന്നില്ല. അതിർത്തി അടച്ചതോടെ ചികിത്സ കിട്ടാതെ ഏഴ് പേരാണ് കേരളത്തിൽ മരിച്ചത്. കേരളത്തിലേക്കുള്ള ചരക്കു ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്.
വിഷയത്തിൽ ഉടൻ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവർണർ കൂട്ടിച്ചേർത്തു. അതേസമയം ഇതേവിഷയം നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രിയെയും കേരളത്തിന്റെ ചുതലയുള്ള കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെയും അറിയിച്ചിരുന്നു. എന്നാൽ നാളിതുവരെ കർണാടകയുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
കേരളം ചീഫ് സെക്രട്ടറി മുഖേനയും വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. മംഗലാപുരം-കാസര്‍ഗോഡ്, മൈസൂര്‍-എച്ച്ഡി കോട്ട വഴി മാനന്തവാടി, ഗുണ്ടല്‍പ്പേട്ട്- മുത്തങ്ങ വഴി സുല്‍ത്താന്‍ ബത്തേരി, വിരാജ്പേട്ട്- കൂട്ടുപുഴ തുടങ്ങിയ വഴികളാണ് കർണാടക മണ്ണിട്ട് അടച്ചത്.
അതിർത്തി അടച്ചതോടെ രോഗികളും പ്രതിസന്ധിയിലായിരിക്കുകയാണ്. കാസർഗോട്ടുള്ളവർക്ക് മംഗലാപുരത്ത് ചികിത്സയ്ക്കു പോലും പോകാൻ സാധിക്കുന്നില്ല. അതിർത്തി അടച്ചതോടെ ചികിത്സ കിട്ടാതെ ഏഴ് പേരാണ് കേരളത്തിൽ മരിച്ചത്. കേരളത്തിലേക്കുള്ള ചരക്കു ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്.