റോം: ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം നാൽപ്പതിനായിരം കടന്നു. യൂറോപ്പില്‍ വൈറസ് ഏറ്റവും കൂടുതല്‍ ജീവനാശമുണ്ടാക്കിയത് ഇറ്റലിയിലാണ്. ഇവിടെ മരണം 12,428 ആയി.
മരണനിരക്കില്‍ ഇറ്റലിക്ക് പിന്നാലെയാണ് സ്പെയിന്. 8,629 പേരാണ് സ്പെയിനിൽ ഇതിനോടകം മരിച്ചത്. രാജ്യത്തെ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. ലോകത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 8,24,255 ആയി.
അമേരിക്കയിലും കോവിഡ് രോഗബാധിതരുടെ എണ്ണം കുതിക്കുകയാണ്. ചൊവ്വാഴ്ച ഏറ്റവുമൊടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം അമേരിക്കയിൽ 22 പേർ മരിക്കുകയും 956 ആളുകൾക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു.
1.65 ലക്ഷം ആളുകൾക്കാണ് ഇതുവരെ അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 3512 ആളുകളുടെ അവസ്ഥ ഗുരുതരമാണ്. ന്യുയോർക്ക് സംസ്ഥാനത്താണ് കോവിഡ് ഏറ്റവും വിനാശകാരിയാകുന്നത്.
ജർമനിയിൽ രോഗികളുടെ എണ്ണം 68,180 ആയെങ്കിലും ഇവിടെ താരതമ്യേന മരണനിരക്ക് കുറവാണ്. 682 പേരാണ് ജർമനിയിൽ മരിച്ചത്. ബ്രിട്ടനിൽ ചൊവ്വാഴ്ച 381 ആളുകൾ മരിച്ചെന്നും ആകെ മരണം 1,789 ആയെന്നും വേൾഡോമീറ്റർ കണക്കുകൾ പറയുന്നു.
മരണനിരക്കില്‍ ഇറ്റലിക്ക് പിന്നാലെയാണ് സ്പെയിന്. 8,629 പേരാണ് സ്പെയിനിൽ ഇതിനോടകം മരിച്ചത്. രാജ്യത്തെ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. ലോകത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 8,24,255 ആയി.
അമേരിക്കയിലും കോവിഡ് രോഗബാധിതരുടെ എണ്ണം കുതിക്കുകയാണ്. ചൊവ്വാഴ്ച ഏറ്റവുമൊടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം അമേരിക്കയിൽ 22 പേർ മരിക്കുകയും 956 ആളുകൾക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു.
1.65 ലക്ഷം ആളുകൾക്കാണ് ഇതുവരെ അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 3512 ആളുകളുടെ അവസ്ഥ ഗുരുതരമാണ്. ന്യുയോർക്ക് സംസ്ഥാനത്താണ് കോവിഡ് ഏറ്റവും വിനാശകാരിയാകുന്നത്.
ജർമനിയിൽ രോഗികളുടെ എണ്ണം 68,180 ആയെങ്കിലും ഇവിടെ താരതമ്യേന മരണനിരക്ക് കുറവാണ്. 682 പേരാണ് ജർമനിയിൽ മരിച്ചത്. ബ്രിട്ടനിൽ ചൊവ്വാഴ്ച 381 ആളുകൾ മരിച്ചെന്നും ആകെ മരണം 1,789 ആയെന്നും വേൾഡോമീറ്റർ കണക്കുകൾ പറയുന്നു.