ന്യുയോർക്ക്: അമേരിക്കയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം കുതിക്കുന്നു. ചൊവ്വാഴ്ച ഏറ്റവുമൊടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം അമേരിക്കയിൽ 22 പേർ മരിക്കുകയും 956 ആളുകൾക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ അമേരിക്കയിലാണ്.
1.65 ലക്ഷം ആളുകൾക്കാണ് ഇതുവരെ അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 3512 ആളുകളുടെ അവസ്ഥ ഗുരുതരമാണ്. 5,544 രോഗികൾ കോവിഡിൽനിന്നു മുക്തിനേടി. 1.56 ലക്ഷത്തിനു മേൽ ആളുകൾ ഇപ്പോഴും ചികിത്സയിലാണ്. 3163 ആളുകളുടെ ജീവൻ കോവിഡ് കവർന്നു.
പത്തു ലക്ഷത്തിൽ 498 പേർക്ക് അമേരിക്കയിൽ കോവിഡ് ബാധിച്ചതായാണ് ശരാശരിക്കണക്ക്. ദശലക്ഷത്തിൽ 10 പേർ മരണത്തിനു കീഴടങ്ങുന്നു. ജനുവരി ഇരുപതിനാണ് അമേരിക്കയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്.
ന്യുയോർക്ക് സംസ്ഥാനത്താണ് കോവിഡ് ഏറ്റവും വിനാശകാരിയാകുന്നത്. അമേരിക്കയിലെ ആകെ രോഗബാധിതരിൽ 67,325 ആളുകളും ഇവിടെയാണ്. 1342 ആളുകൾ ന്യുയോർക്കിൽ മരിച്ചുകഴിഞ്ഞു. 61,674 ആക്ടീവ് കേസുകളാണ് ഇവിടെയുള്ളത്.
ന്യുയോർക്ക് കഴിഞ്ഞാൽ ന്യൂജേഴ്സിയിലാണ് രോഗികളുടെ എണ്ണം കൂടുതൽ. 16,636 ആളുകൾക്ക് ഇവിടെ രോഗബാധ സ്ഥിരീകരിച്ചു. 198 രോഗികളാണ് ന്യൂജേഴ്സിയിൽ മരിച്ചത്. കലിഫോർണിയ, മിഷിഗണ്‍, മാസച്യുസെറ്റ്സ്, ഫ്ളോറിഡ, വാഷിംഗ്ടണ്‍, ഇല്ലിനോയിസ് എന്നീ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം അയ്യായിരത്തിൽ കൂടുതലാണ്. കാലിഫോർണിയ, മിഷിഗണ്‍ എന്നിവിടങ്ങളിൽ 200-ന് അടുത്തു രോഗികൾ മരിച്ചിട്ടുണ്ട്.
5250 രോഗികൾ മാത്രമുള്ള വാഷിംഗ്ടണിൽ 210 ആളുകൾ ഇതുവരെ മരിച്ചുകഴിഞ്ഞു. ലൂയിസിയാന, ജോർജിയ എന്നീ സംസ്ഥാനങ്ങളിലും നൂറിനുമേൽ ആളുകൾ മരിച്ചു. ടെക്സസ്, ഇന്ത്യാന, മെരിലാൻഡ്, വിർജീനിയ സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ കുത്തനെ വർധനവുണ്ടാകുന്നു എന്നാണ് വേൾഡോമീറ്റർ കണക്കുകൾ പറയുന്നത്.
1.65 ലക്ഷം ആളുകൾക്കാണ് ഇതുവരെ അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 3512 ആളുകളുടെ അവസ്ഥ ഗുരുതരമാണ്. 5,544 രോഗികൾ കോവിഡിൽനിന്നു മുക്തിനേടി. 1.56 ലക്ഷത്തിനു മേൽ ആളുകൾ ഇപ്പോഴും ചികിത്സയിലാണ്. 3163 ആളുകളുടെ ജീവൻ കോവിഡ് കവർന്നു.
പത്തു ലക്ഷത്തിൽ 498 പേർക്ക് അമേരിക്കയിൽ കോവിഡ് ബാധിച്ചതായാണ് ശരാശരിക്കണക്ക്. ദശലക്ഷത്തിൽ 10 പേർ മരണത്തിനു കീഴടങ്ങുന്നു. ജനുവരി ഇരുപതിനാണ് അമേരിക്കയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്.
ന്യുയോർക്ക് സംസ്ഥാനത്താണ് കോവിഡ് ഏറ്റവും വിനാശകാരിയാകുന്നത്. അമേരിക്കയിലെ ആകെ രോഗബാധിതരിൽ 67,325 ആളുകളും ഇവിടെയാണ്. 1342 ആളുകൾ ന്യുയോർക്കിൽ മരിച്ചുകഴിഞ്ഞു. 61,674 ആക്ടീവ് കേസുകളാണ് ഇവിടെയുള്ളത്.
ന്യുയോർക്ക് കഴിഞ്ഞാൽ ന്യൂജേഴ്സിയിലാണ് രോഗികളുടെ എണ്ണം കൂടുതൽ. 16,636 ആളുകൾക്ക് ഇവിടെ രോഗബാധ സ്ഥിരീകരിച്ചു. 198 രോഗികളാണ് ന്യൂജേഴ്സിയിൽ മരിച്ചത്. കലിഫോർണിയ, മിഷിഗണ്‍, മാസച്യുസെറ്റ്സ്, ഫ്ളോറിഡ, വാഷിംഗ്ടണ്‍, ഇല്ലിനോയിസ് എന്നീ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം അയ്യായിരത്തിൽ കൂടുതലാണ്. കാലിഫോർണിയ, മിഷിഗണ്‍ എന്നിവിടങ്ങളിൽ 200-ന് അടുത്തു രോഗികൾ മരിച്ചിട്ടുണ്ട്.
5250 രോഗികൾ മാത്രമുള്ള വാഷിംഗ്ടണിൽ 210 ആളുകൾ ഇതുവരെ മരിച്ചുകഴിഞ്ഞു. ലൂയിസിയാന, ജോർജിയ എന്നീ സംസ്ഥാനങ്ങളിലും നൂറിനുമേൽ ആളുകൾ മരിച്ചു. ടെക്സസ്, ഇന്ത്യാന, മെരിലാൻഡ്, വിർജീനിയ സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ കുത്തനെ വർധനവുണ്ടാകുന്നു എന്നാണ് വേൾഡോമീറ്റർ കണക്കുകൾ പറയുന്നത്.