ന്യൂഡൽഹി: ലോകത്ത് കോവിഡ് മരണം നാൽപ്പതിനായിരത്തിലേക്ക്. ഒടുവിലെ കണക്കുപ്രകാരം 39,469 ആളുകളാണ് മരിച്ചിരിക്കുന്നതെന്ന് വേൾഡോമീറ്റർ പറയുന്നു. എട്ടു ലക്ഷത്തിൽ അധികം (8,05,377) ആളുകൾക്കു രോഗബാധ സ്ഥിരീകരിച്ചു. 1.72 ലക്ഷം പേർ കോവിഡിൽനിന്നു രോഗമുക്തി നേടി.
11,591 ആളുകൾ മരിച്ച ഇറ്റലിയാണ് മരണക്കണക്കിൽ മുന്നിൽനിൽക്കുന്നത്. സ്പെയിൻ (8,189) രണ്ടാമതും ചൈന (3,305) മൂന്നാമതും നിൽക്കുന്നു. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗികൾ- 1.64 ലക്ഷം ആളുകൾ. ഇവിടെ പുതുതായി രോഗികൾ കുത്തനെ വർധിക്കുകയാണ് എന്നത് സാഹചര്യത്തിന്റെ തീവ്രത വർധിപ്പിക്കുന്നു. 3163 ആളുകളാണ് ഇവിടെ മരിച്ചിരിക്കുന്നത്.
സ്പെയിനിലെ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. ചൊവ്വാഴ്ച 6461 പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 94,417 ആയി. ചൊവ്വാഴ്ച 473 ആളുകളാണ് ഇവിടെ മരിച്ചത്. ഇറ്റലിയിലും രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.
ജർമനിയിൽ രോഗികളുടെ എണ്ണം 68,000-ലേക്ക് എത്തിയെങ്കിലും ഇവിടെ താരതമ്യേന മരണനിരക്ക് കുറവാണ്. 682 പേരാണ് ജർമനിയിൽ ഇതുവരെ മരിച്ചത്. ബ്രിട്ടനിൽ ചൊവ്വാഴ്ച 400 ആളുകൾ മരിച്ചെന്നും ആകെ മരണം 1808 ആയെന്നും വേൾഡോമീറ്റർ കണക്കുകൾ പറയുന്നു.
ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ബെൽജിയം, നെതർലൻഡ്സ്, തുർക്കി, ഓസ്ട്രിയ, കാനഡ, പോർച്ചുഗൽ, ഇസ്രയേൽ, നോർവേ, ഓസ്ട്രേലിയ, സ്വീഡൻ, ഡെൻമാർക്ക്, റഷ്യ, മഷേല്യ, ചിലി, ഫിലിപ്പൈൻസ്, പോളണ്ട്, റൊമേനിയ തുടങ്ങിയ രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തുന്നത് ആശങ്ക ജനിപ്പിക്കുന്നുണ്ട്.
ഇന്ത്യയിൽ ഇതുവരെ 1251 ആളുകൾക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 32 മരണങ്ങൾ റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. ചൊവ്വാഴ്ചത്തെ കണക്കുകൾ ഉൾപ്പെടുത്താതെയുള്ള കണക്കുകളാണിത്. അയൽരാജ്യമായ പാക്കിസ്ഥാനിൽ കോവിഡിന്റെ തീവ്രത കൂടുതലാണ്. 1865 പേർക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചു. എന്നാൽ മരണം 25-ൽ ഒതുക്കാൻ പാക്കിസ്ഥാനു സാധിച്ചിട്ടുണ്ട്.
11,591 ആളുകൾ മരിച്ച ഇറ്റലിയാണ് മരണക്കണക്കിൽ മുന്നിൽനിൽക്കുന്നത്. സ്പെയിൻ (8,189) രണ്ടാമതും ചൈന (3,305) മൂന്നാമതും നിൽക്കുന്നു. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗികൾ- 1.64 ലക്ഷം ആളുകൾ. ഇവിടെ പുതുതായി രോഗികൾ കുത്തനെ വർധിക്കുകയാണ് എന്നത് സാഹചര്യത്തിന്റെ തീവ്രത വർധിപ്പിക്കുന്നു. 3163 ആളുകളാണ് ഇവിടെ മരിച്ചിരിക്കുന്നത്.
സ്പെയിനിലെ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. ചൊവ്വാഴ്ച 6461 പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 94,417 ആയി. ചൊവ്വാഴ്ച 473 ആളുകളാണ് ഇവിടെ മരിച്ചത്. ഇറ്റലിയിലും രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.
ജർമനിയിൽ രോഗികളുടെ എണ്ണം 68,000-ലേക്ക് എത്തിയെങ്കിലും ഇവിടെ താരതമ്യേന മരണനിരക്ക് കുറവാണ്. 682 പേരാണ് ജർമനിയിൽ ഇതുവരെ മരിച്ചത്. ബ്രിട്ടനിൽ ചൊവ്വാഴ്ച 400 ആളുകൾ മരിച്ചെന്നും ആകെ മരണം 1808 ആയെന്നും വേൾഡോമീറ്റർ കണക്കുകൾ പറയുന്നു.
ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ബെൽജിയം, നെതർലൻഡ്സ്, തുർക്കി, ഓസ്ട്രിയ, കാനഡ, പോർച്ചുഗൽ, ഇസ്രയേൽ, നോർവേ, ഓസ്ട്രേലിയ, സ്വീഡൻ, ഡെൻമാർക്ക്, റഷ്യ, മഷേല്യ, ചിലി, ഫിലിപ്പൈൻസ്, പോളണ്ട്, റൊമേനിയ തുടങ്ങിയ രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തുന്നത് ആശങ്ക ജനിപ്പിക്കുന്നുണ്ട്.
ഇന്ത്യയിൽ ഇതുവരെ 1251 ആളുകൾക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 32 മരണങ്ങൾ റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. ചൊവ്വാഴ്ചത്തെ കണക്കുകൾ ഉൾപ്പെടുത്താതെയുള്ള കണക്കുകളാണിത്. അയൽരാജ്യമായ പാക്കിസ്ഥാനിൽ കോവിഡിന്റെ തീവ്രത കൂടുതലാണ്. 1865 പേർക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചു. എന്നാൽ മരണം 25-ൽ ഒതുക്കാൻ പാക്കിസ്ഥാനു സാധിച്ചിട്ടുണ്ട്.