തിരുവനന്തപുരം: പോത്തൻകോട്ട് കോവിഡ് 19 രോഗം ബാധിച്ച് വാവറയന്പലം സ്വദേശി അബ്ദുൾ അസീസ് (68) മരിച്ചതിന്റെ പശ്ചാത്തലത്തിൽ പോത്തൻകോട് മേഖലയിൽ നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മരിച്ചയാൾക്ക് കോവിഡ് ബാധ എങ്ങനെയുണ്ടായെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. ആരിൽ നിന്നെങ്കിലും പകർന്നതാകാമെന്നാണ് സംശയം. ചില ആളുകളെ സംശയിക്കുന്നുണ്ട്. അവരുടെ സ്രവപരിശോധന നടത്തും. അബ്ദുൾ അസീസുമായി അടുത്തിടപഴകിയവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
മരിച്ചയാൾ മഞ്ഞമല എൽപിഎസിലെ പിടിഎ ജനറൽ ബോഡി യോഗത്തിലും അയിരൂപ്പാറ സഹകരണ ബാങ്കിലെ ചിട്ടി ലേലത്തിലും പങ്കെടുത്തിരുന്നു. ഇയാളുടെ സമ്പർക്ക പട്ടിക തയാറാക്കാനുള്ള ശ്രമം തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.
മരിച്ചയാൾക്ക് കോവിഡ് ബാധ എങ്ങനെയുണ്ടായെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. ആരിൽ നിന്നെങ്കിലും പകർന്നതാകാമെന്നാണ് സംശയം. ചില ആളുകളെ സംശയിക്കുന്നുണ്ട്. അവരുടെ സ്രവപരിശോധന നടത്തും. അബ്ദുൾ അസീസുമായി അടുത്തിടപഴകിയവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
മരിച്ചയാൾ മഞ്ഞമല എൽപിഎസിലെ പിടിഎ ജനറൽ ബോഡി യോഗത്തിലും അയിരൂപ്പാറ സഹകരണ ബാങ്കിലെ ചിട്ടി ലേലത്തിലും പങ്കെടുത്തിരുന്നു. ഇയാളുടെ സമ്പർക്ക പട്ടിക തയാറാക്കാനുള്ള ശ്രമം തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.