ന്യൂഡൽഹി: നിസാമുദ്ദീനിൽ മാർച്ച് 17 മുതൽ 19 വരെ നടന്ന തബ്ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനത്തിൽ പങ്കെടുത്ത ആറ് തെലങ്കാന സ്വദേശികൾ കോവിഡ് 19 ബാധിച്ച് മരിച്ചു. തെലങ്കാന സർക്കാർ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
നിസാമുദീനിൽ മാർച്ച് 17 മുതൽ 19 വരെ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്തവരോടെല്ലാം വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടാൻ നിർദേശം നൽകിയിരുന്നു.
തമിഴ്നാട്ടിൽ നിന്ന് 26 പേർ മതസമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ടെന്നു പോലീസ് അറിയിച്ചു. തബ്ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനത്തിൽ പങ്കെടുത്ത ഇരുനൂറോളം പേരെ കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇന്ത്യയിൽ കോവിഡ് രോഗം വന്നശേഷം ഇത്രയും പേർക്ക് ഒരുമിച്ച് രോഗലക്ഷണം സംശയിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്.
നിസാമുദീനിൽ മാർച്ച് 17 മുതൽ 19 വരെ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്തവരോടെല്ലാം വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടാൻ നിർദേശം നൽകിയിരുന്നു.
തമിഴ്നാട്ടിൽ നിന്ന് 26 പേർ മതസമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ടെന്നു പോലീസ് അറിയിച്ചു. തബ്ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനത്തിൽ പങ്കെടുത്ത ഇരുനൂറോളം പേരെ കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇന്ത്യയിൽ കോവിഡ് രോഗം വന്നശേഷം ഇത്രയും പേർക്ക് ഒരുമിച്ച് രോഗലക്ഷണം സംശയിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്.