+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"പ്രവാസികൾ നാടിന്‍റെ നട്ടെല്ല്, നാം കഞ്ഞികുടിച്ചു നടന്നത് അവരുടെ ബലത്തിൽ’

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ പ്രവാസികളെ അപഹസിക്കുന്നതു ശരിയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാടിന്‍റെ നട്ടെല്ലാണു പ്ര
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ പ്രവാസികളെ അപഹസിക്കുന്നതു ശരിയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാടിന്‍റെ നട്ടെല്ലാണു പ്രവാസികളെന്നും അവരുടെ ബലത്തിലാണു നാം ഇവിടെ കഞ്ഞികുടിച്ചു നടന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളാണ് നാടിന്‍റെ നട്ടെല്ല്. അവർ പോയ നാട്ടിൽ ചില പ്രശ്നങ്ങളുണ്ടായപ്പോൾ നാട്ടിലേക്കു തിരിച്ചുവരാൻ അവർ ആഗ്രഹിച്ചു. തിരിച്ചുവന്നപ്പോൾ ഭൂരിഭാഗവും പ്രതിരോധ നടപടികൾ സ്വീകരിച്ചു. എന്നാൽ മറിച്ചുള്ള രീതിയില്‍ ചില ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായി. അത്തരം ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പ്രവാസികളെ അടച്ച് കുറ്റപ്പെടുത്താനോ അപഹസിക്കാനോ കഴിയില്ല. ഇത് എല്ലാവരും മനസിലാക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പ്രവാസി സഹോദരങ്ങൾക്ക് നാട്ടിലുള്ള കുടുംബത്തെക്കുറിച്ച് ഉത്കണ്ഠയുണ്ട്. നിങ്ങൾ എവിടെയാണോ അവിടെ സുരക്ഷിതരായി കഴിയുക എന്നാണ് ഇപ്പോൾ പറയാനുള്ളത്. ഇവിടെ എല്ലാവരും സുരക്ഷിതമാണ്. ഈ നാട് എപ്പോഴും നിങ്ങൾക്കൊപ്പമുണ്ടെന്ന് ഉറപ്പുനൽകുന്നെന്നും പിണറായി പറഞ്ഞു.
More in Latest News :