തൊടുപുഴ: ഇടുക്കിയിൽ കോവിഡ്19 സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ എ.പി. ഉസ്മാനുമായി സന്പർക്കം പുലർത്തിയ 24 പേരുടെ പരിശോധനാഫലം നെഗറ്റീവ്. പത്തുമാസം പ്രായമായ കുഞ്ഞിന്േറത് ഉൾപ്പെടെയുള്ള പരിശോധനാഫലമാണ് നെഗറ്റീവായത്.
തിങ്കളാഴ്ചയാണ് ഫലം ലഭിച്ചത്. ഇതുവരെയുള്ള പരിശോധനാഫലങ്ങളിൽ, ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഫലം മാത്രമാണ് പോസിറ്റീവ്. ഞായറാഴ്ചയാണ് സുഹൃത്തിന്റെ പരിശോധനാഫലം ലഭിച്ചത്.
അതേസമയം, ഉസ്മാന്റെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവാണ്. ആദ്യ പരിശോധനാ ഫലം പൊസിറ്റീവായതിനെത്തുടർന്ന് കഴിഞ്ഞ 26-നാണ് ഇദ്ദേഹത്തെ തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്കു മാറ്റിയത്.
രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നു 22-നു സാന്പിൾ എടുത്തു പരിശോധനയ്ക്ക് അയച്ചിരുന്നു. 26-നു ഫലം വന്നപ്പോഴാണ് ഇദ്ദേഹത്തിനു രോഗബാധ സ്ഥിരീകരിച്ചത്. ചികിത്സയിൽ തുടരുന്നതിനിടെ 28-നു വീണ്ടും സാന്പിൾ ശേഖരിച്ച് പരിശോധന നടത്തിയപ്പോഴാണ് ഫലം നെഗറ്റീവാണെന്ന് വ്യക്തമായത്. അടുത്ത ദിവസം വീണ്ടും സാന്പിൾ എടുക്കും. ഈ ഫലവും നെഗറ്റീവായാൽ ഇദ്ദേഹത്തെ രോഗവിമുക്തനായി പ്രഖ്യാപിക്കും.
തുടർന്നു ആശുപത്രി വിടാമെങ്കിലും 28 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ തുടരണം. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പരിശോധനാ ഫലവും നെഗറ്റീവാണ്.
തിങ്കളാഴ്ചയാണ് ഫലം ലഭിച്ചത്. ഇതുവരെയുള്ള പരിശോധനാഫലങ്ങളിൽ, ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഫലം മാത്രമാണ് പോസിറ്റീവ്. ഞായറാഴ്ചയാണ് സുഹൃത്തിന്റെ പരിശോധനാഫലം ലഭിച്ചത്.
അതേസമയം, ഉസ്മാന്റെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവാണ്. ആദ്യ പരിശോധനാ ഫലം പൊസിറ്റീവായതിനെത്തുടർന്ന് കഴിഞ്ഞ 26-നാണ് ഇദ്ദേഹത്തെ തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്കു മാറ്റിയത്.
രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നു 22-നു സാന്പിൾ എടുത്തു പരിശോധനയ്ക്ക് അയച്ചിരുന്നു. 26-നു ഫലം വന്നപ്പോഴാണ് ഇദ്ദേഹത്തിനു രോഗബാധ സ്ഥിരീകരിച്ചത്. ചികിത്സയിൽ തുടരുന്നതിനിടെ 28-നു വീണ്ടും സാന്പിൾ ശേഖരിച്ച് പരിശോധന നടത്തിയപ്പോഴാണ് ഫലം നെഗറ്റീവാണെന്ന് വ്യക്തമായത്. അടുത്ത ദിവസം വീണ്ടും സാന്പിൾ എടുക്കും. ഈ ഫലവും നെഗറ്റീവായാൽ ഇദ്ദേഹത്തെ രോഗവിമുക്തനായി പ്രഖ്യാപിക്കും.
തുടർന്നു ആശുപത്രി വിടാമെങ്കിലും 28 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ തുടരണം. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പരിശോധനാ ഫലവും നെഗറ്റീവാണ്.