കോട്ടയം: അതിഥി തൊഴിലാളികൾക്കിടയിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കി. ഇവർ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങളിലാണ് നിരീക്ഷണം നടത്തുന്നത്. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച് ഇവരെ ഇളക്കിവിടാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് വ്യക്തമായതോടെയാണ് പോലീസ് നടപടി.
കോട്ടയത്ത് പായിപ്പാട് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ തെരുവിലിറങ്ങിയത് പോലീസിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെ ജില്ലാ ഭരണകൂടം കോട്ടയത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു.
കോഴിക്കോട്ടും സമാന സാഹചര്യമുണ്ടായി. അതിഥി തൊഴിലാളികൾക്ക് നാട്ടിൽ പോകാൻ പ്രത്യേക ട്രെയിൻ ഏർപ്പെടുത്തിയെന്ന വ്യാജ സന്ദേശമാണ് നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്.ഇതിന് പിന്നാലെ ഇവർ കൂട്ടത്തോടെ റോഡിലിറങ്ങുന്നത് തടയാൻ പോലീസ് നടപടി തുടങ്ങിയിരുന്നു.
സന്ദേശം വ്യാജമാണെന്ന് നിരവധി ഭാഷകളിലൂടെ പോലീസ് ഇവരെ അറിയിക്കാൻ ശ്രമിക്കുന്നുണ്ട്. വ്യാജ സന്ദേശം പ്രചരിപ്പിച്ച ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
തൃശൂരിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തെത്തി ഡിഐജി സുരേന്ദ്രൻ കാര്യങ്ങൾ വിശദീകരിച്ചു. താമസിക്കാനും ഭക്ഷണത്തിനും ഉള്ള ക്രമീകരണങ്ങൾ ഉണ്ടാകുമെന്ന് തൊഴിലാളികളെ പോലീസ് അറിയിച്ചിട്ടുണ്ട്.
കോട്ടയത്ത് പായിപ്പാട് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ തെരുവിലിറങ്ങിയത് പോലീസിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെ ജില്ലാ ഭരണകൂടം കോട്ടയത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു.
കോഴിക്കോട്ടും സമാന സാഹചര്യമുണ്ടായി. അതിഥി തൊഴിലാളികൾക്ക് നാട്ടിൽ പോകാൻ പ്രത്യേക ട്രെയിൻ ഏർപ്പെടുത്തിയെന്ന വ്യാജ സന്ദേശമാണ് നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്.ഇതിന് പിന്നാലെ ഇവർ കൂട്ടത്തോടെ റോഡിലിറങ്ങുന്നത് തടയാൻ പോലീസ് നടപടി തുടങ്ങിയിരുന്നു.
സന്ദേശം വ്യാജമാണെന്ന് നിരവധി ഭാഷകളിലൂടെ പോലീസ് ഇവരെ അറിയിക്കാൻ ശ്രമിക്കുന്നുണ്ട്. വ്യാജ സന്ദേശം പ്രചരിപ്പിച്ച ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
തൃശൂരിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തെത്തി ഡിഐജി സുരേന്ദ്രൻ കാര്യങ്ങൾ വിശദീകരിച്ചു. താമസിക്കാനും ഭക്ഷണത്തിനും ഉള്ള ക്രമീകരണങ്ങൾ ഉണ്ടാകുമെന്ന് തൊഴിലാളികളെ പോലീസ് അറിയിച്ചിട്ടുണ്ട്.