+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിചാരണത്തടവുകാർക്ക് ഉപാധികളോടെ ഇടക്കാല ജാമ്യം

കൊച്ചി: കോവിഡ്19യുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിചാരണത്തടവുകാർക്കും റിമാൻഡ് പ്രതികൾക്കും ഇടക്കാലജാമ്യം. ഏപ്രിൽ 30 വരെയാണ് ജാമ്യം. ഹൈക്കോടതി ഫൂൾ ബെഞ്ചിന്‍റേതാ
വിചാരണത്തടവുകാർക്ക് ഉപാധികളോടെ ഇടക്കാല ജാമ്യം
കൊച്ചി: കോവിഡ്-19യുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിചാരണത്തടവുകാർക്കും റിമാൻഡ് പ്രതികൾക്കും ഇടക്കാലജാമ്യം. ഏപ്രിൽ 30 വരെയാണ് ജാമ്യം. ഹൈക്കോടതി ഫൂൾ ബെഞ്ചിന്‍റേതാണ് ഉത്തരവ്. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഏഴ് വർഷത്തിന് താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തപ്പെട്ടിരിക്കുന്നവർക്കാണ് ഇളവ് ലഭിക്കുക. അര്‍ഹരായവരെ ജയിൽ സൂപ്രണ്ടുമാര്‍ മോചിപ്പിക്കണമെന്നാണ് നിർദ്ദേശം. ലോക്ക്ഡൗണ്‍ നിർദേശങ്ങൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കും. ജാമ്യം ലഭിച്ചാലുടൻ ഇവർ താമസസ്ഥലത്തെ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.

പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിച്ചാണ് ജാമ്യം നൽകുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ ചെയ്തവർ, സ്ഥിരം കുറ്റവാളികൾ തുടങ്ങിയവർക്ക് ജാമ്യം അനുവദിക്കരുതെന്നും കോടതി നിർദേശിച്ചു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പ്രതികൾക്ക് ജാമ്യഹർജി ഉൾപ്പെടെയുള്ള നടപടികളുമായി കോടതിയെ സമീപിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് ഹൈക്കോടതി നടപടി. ലോക്ക്ഡൗണ്‍ നീട്ടിയാൽ ഇതിനനുസരിച്ച് ജാമ്യ കാലാവധിയും നീട്ടും.

ജാമ്യം അവസാനിച്ചാൽ പ്രതികൾ വിചാരണ കോടതിയെ സമീപക്കണമെന്നും പിന്നീട് ജാമ്യം നീട്ടുന്നത് സംബന്ധിച്ച് വിചാരണ കോടതിക്ക് തീരുമാനം എടുക്കാമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
More in Latest News :