മലപ്പുറം: കേരളത്തിലുള്ള അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ നിലമ്പൂരിൽ നിന്നും പ്രത്യേക ട്രെയിൻ ഏർപ്പെടുത്തിയെന്ന തരത്തിൽ നവമാധ്യമങ്ങളിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ച ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എടവണ്ണ സ്വദേശി സാക്കിർ തൂവക്കാടാണ് അറസ്റ്റിലായത്.
നിരോധനാജ്ഞ നിലനിൽക്കുന്ന മലപ്പുറത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണ് ഇയാൾ ശ്രമിച്ചതെന്ന് കരുതപ്പെടുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം മുതലാണ് ഇത്തരം സന്ദേശങ്ങൾ പ്രചരിച്ച് തുടങ്ങിയത്. സംഭവം ശ്രദ്ധയിൽപെട്ടതോടെ സന്ദേശം വ്യാജമാണെന്ന് പോലീസ് വിവിധ ഭാഷകളിൽ നവമാധ്യമങ്ങളിലൂടെ അറിയിപ്പുമായി എത്തി. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഒരാൾ പിടിയിലായത്.
അതിഥി തൊഴിലാളികൾ കൂട്ടമായി എത്തുമെന്ന ഭയംമൂലം പോലീസ് ഇവർ താമസിക്കുന്ന പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കി. പുറത്തിറങ്ങുന്നവരെ പോലീസ് കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുന്നുണ്ട്. വടക്കൻ ജില്ലകളുടെ വിവിധ മേഖലകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ഞായറാഴ്ച ചങ്ങനാശേരിക്ക് സമീപം പായിപ്പാട്ട് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ തെരുവിലിറങ്ങിയതിന് പിന്നാലെയാണ് വടക്കൻ ജില്ലകളിലും വ്യാജ സന്ദേശങ്ങൾ പ്രചരിച്ചത്. പായിപ്പാട് സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.
നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയവർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കൂടുതൽ അറസ്റ്റ് ഉടനുണ്ടായേക്കും.
നിരോധനാജ്ഞ നിലനിൽക്കുന്ന മലപ്പുറത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണ് ഇയാൾ ശ്രമിച്ചതെന്ന് കരുതപ്പെടുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം മുതലാണ് ഇത്തരം സന്ദേശങ്ങൾ പ്രചരിച്ച് തുടങ്ങിയത്. സംഭവം ശ്രദ്ധയിൽപെട്ടതോടെ സന്ദേശം വ്യാജമാണെന്ന് പോലീസ് വിവിധ ഭാഷകളിൽ നവമാധ്യമങ്ങളിലൂടെ അറിയിപ്പുമായി എത്തി. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഒരാൾ പിടിയിലായത്.
അതിഥി തൊഴിലാളികൾ കൂട്ടമായി എത്തുമെന്ന ഭയംമൂലം പോലീസ് ഇവർ താമസിക്കുന്ന പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കി. പുറത്തിറങ്ങുന്നവരെ പോലീസ് കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുന്നുണ്ട്. വടക്കൻ ജില്ലകളുടെ വിവിധ മേഖലകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ഞായറാഴ്ച ചങ്ങനാശേരിക്ക് സമീപം പായിപ്പാട്ട് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ തെരുവിലിറങ്ങിയതിന് പിന്നാലെയാണ് വടക്കൻ ജില്ലകളിലും വ്യാജ സന്ദേശങ്ങൾ പ്രചരിച്ചത്. പായിപ്പാട് സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.
നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയവർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കൂടുതൽ അറസ്റ്റ് ഉടനുണ്ടായേക്കും.