പയ്യന്നൂര്‍: ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തെ തുടർന്ന് ഗുജറാത്തിലെ അഹമ്മദാബാദിനടുത്ത് അസ്ലാഹിയില് കുടുങ്ങിയ 19 ചരക്കുലോറി ഡ്രൈവർമാരെ കേര ളത്തിലെത്തിച്ചു. നാട്ടിലെത്താനാകാതെ കുടുങ്ങിയതോടെ ഭക്ഷണവും വസ്ത്രവും മരുന്നും കിട്ടാതായതിനെ തുടർന്ന് ഡ്രൈവർമാരിലൊരാളായ നടുവില്‍ വിള ക്കന്നൂര്‍ സ്വദേശി സിനിമോൻ കെ. സുധാകരന് എംപിയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകളറിയിക്കുകയായിരുന്നു.
ഇതേത്തുടർന്ന് എംപി വിവരം ഗുജറാത്ത് ചീഫ് സെക്രട്ടറി അനില്‍ മുഖിംഗിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ഗുജറാത്ത് ഡിജിപിയുമായി ഫോണില്‍ ബന്ധപ്പെട്ട് ഡ്രൈവർമാരെ സുരക്ഷിതമായി കടത്തിവിടുന്നതിന് ആവശ്യമായ അനുമതി നല്കാന് അഭ്യർഥിക്കുകയും ചെയ്തു. മഹാരാഷ്ട്രചീഫ് സെക്രട്ടറി അജോയ് മെഹ്തായെയും ഡ്രൈവർമാരുടെ ബുദ്ധിമുട്ട് അറിയിക്കുകയും സഹായത്തിനായി അഭ്യർഥിക്കുകയും ചെയ്തു. ഗുജ റാത്തിലെയും മഹാരാഷ്ട്രയിലെയും വിവിധ ജില്ലാ കളക്ടർമാരുമായും എംപി ബന്ധപ്പെട്ട് സഹായമഭ്യർഥിച്ചു. ഈ ഇടപെടലിന്റെ ഫലമായാണ് കേരളത്തി ലേക്കു വരുന്നതിന് അനുമതി ലഭിച്ചത്.
ഇതേത്തുടർന്നു ഡ്രൈവർമാരെല്ലാവരുംകൂടി അവരുടെ ഒരു ലോറിയിലാണ് നാട്ടിലേക്കു തിരിച്ചത്. ഇന്നലെ രാവിലെ എട്ടോടെ കണ്ണൂര്‍ ജില്ലാ അതിർത്തിയായ കാലിക്കടവിലെത്തിയ ഇവരുടെ സംഘത്തില്‍ കണ്ണൂര്‍ ജില്ലക്കാരായ 13 പേരും മൂന്നു കോഴിക്കോട്ടുകാരും ഒരു തൃ ശൂരുകാരനും രണ്ടു പാലക്കാട്ടുകാരുമാണുള്ളത്.
ജില്ലാ കളക്ടറുടെയും പോലീസ് മേധാവിയുടെയും നിർദേശപ്രകാരം പയ്യന്നൂര്‍ തഹസിൽദാര്‍ കെ. ബാലഗോപാലന്റെ നേതൃത്വത്തില്‍ 19 പേരെയും കണ്ടോത്ത് ഗവ. ആയുർവേദ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ഇവരില്‍ രോഗലക്ഷണങ്ങളൊന്നുമില്ലെന്ന് തഹസിൽദാര്‍ അറിയിച്ചു.
ഇതേത്തുടർന്ന് എംപി വിവരം ഗുജറാത്ത് ചീഫ് സെക്രട്ടറി അനില്‍ മുഖിംഗിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ഗുജറാത്ത് ഡിജിപിയുമായി ഫോണില്‍ ബന്ധപ്പെട്ട് ഡ്രൈവർമാരെ സുരക്ഷിതമായി കടത്തിവിടുന്നതിന് ആവശ്യമായ അനുമതി നല്കാന് അഭ്യർഥിക്കുകയും ചെയ്തു. മഹാരാഷ്ട്രചീഫ് സെക്രട്ടറി അജോയ് മെഹ്തായെയും ഡ്രൈവർമാരുടെ ബുദ്ധിമുട്ട് അറിയിക്കുകയും സഹായത്തിനായി അഭ്യർഥിക്കുകയും ചെയ്തു. ഗുജ റാത്തിലെയും മഹാരാഷ്ട്രയിലെയും വിവിധ ജില്ലാ കളക്ടർമാരുമായും എംപി ബന്ധപ്പെട്ട് സഹായമഭ്യർഥിച്ചു. ഈ ഇടപെടലിന്റെ ഫലമായാണ് കേരളത്തി ലേക്കു വരുന്നതിന് അനുമതി ലഭിച്ചത്.
ഇതേത്തുടർന്നു ഡ്രൈവർമാരെല്ലാവരുംകൂടി അവരുടെ ഒരു ലോറിയിലാണ് നാട്ടിലേക്കു തിരിച്ചത്. ഇന്നലെ രാവിലെ എട്ടോടെ കണ്ണൂര്‍ ജില്ലാ അതിർത്തിയായ കാലിക്കടവിലെത്തിയ ഇവരുടെ സംഘത്തില്‍ കണ്ണൂര്‍ ജില്ലക്കാരായ 13 പേരും മൂന്നു കോഴിക്കോട്ടുകാരും ഒരു തൃ ശൂരുകാരനും രണ്ടു പാലക്കാട്ടുകാരുമാണുള്ളത്.
ജില്ലാ കളക്ടറുടെയും പോലീസ് മേധാവിയുടെയും നിർദേശപ്രകാരം പയ്യന്നൂര്‍ തഹസിൽദാര്‍ കെ. ബാലഗോപാലന്റെ നേതൃത്വത്തില്‍ 19 പേരെയും കണ്ടോത്ത് ഗവ. ആയുർവേദ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ഇവരില്‍ രോഗലക്ഷണങ്ങളൊന്നുമില്ലെന്ന് തഹസിൽദാര്‍ അറിയിച്ചു.