മലപ്പുറം: കോവിഡ് ബാധ പടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തൊട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനിടെ മുസ്ലീം ലീഗ് വനിതാ നേതാവ് ക്വാറന്റൈൻ നിർദേശങ്ങൾ ലംഘിച്ചെന്ന് പരാതി.
ലീഗ് നേതാവ് നൂർബിന റഷീദിനു നേരെയാണ് ആരോപണം ഉയർന്നത്. മകൻ നിരീക്ഷണത്തിൽ കഴിയേണ്ട സമയത്ത് മകളുടെ വിവാഹം നടത്തിയെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
മാർച്ച് 14നു അമേരിക്കയിൽ നിന്ന് എത്തിയ മകനോട് നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു. എന്നാൽ, ഇത് കണക്കിലെടുക്കാതെ 21ന് നടന്ന വിവാഹ ചടങ്ങിൽ ഇയാളും പങ്കെടുത്തു.
ഇതിനൊപ്പം നിർദേശങ്ങൾ ലംഘിച്ച് വിവാഹ ചടങ്ങിൽ 50 ലേറെപ്പേർ പങ്കെടുത്തെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് നൂർബിനക്കെതിരെ കേസെടുക്കണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പോലീസിനോട് ആവശ്യപ്പെട്ടു.
ലീഗ് നേതാവ് നൂർബിന റഷീദിനു നേരെയാണ് ആരോപണം ഉയർന്നത്. മകൻ നിരീക്ഷണത്തിൽ കഴിയേണ്ട സമയത്ത് മകളുടെ വിവാഹം നടത്തിയെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
മാർച്ച് 14നു അമേരിക്കയിൽ നിന്ന് എത്തിയ മകനോട് നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു. എന്നാൽ, ഇത് കണക്കിലെടുക്കാതെ 21ന് നടന്ന വിവാഹ ചടങ്ങിൽ ഇയാളും പങ്കെടുത്തു.
ഇതിനൊപ്പം നിർദേശങ്ങൾ ലംഘിച്ച് വിവാഹ ചടങ്ങിൽ 50 ലേറെപ്പേർ പങ്കെടുത്തെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് നൂർബിനക്കെതിരെ കേസെടുക്കണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പോലീസിനോട് ആവശ്യപ്പെട്ടു.