ചണ്ഡിഗഡ്: പഞ്ചാബിൽ ലോക്ഡൗണിനെ തുടർന്ന് ഭക്ഷണം കിട്ടാതെ ആത്മഹത്യാ ഭീഷണി മുഴക്കി കുടുംബം. ഭക്ഷണവും മരുന്നും വാങ്ങാൻ പണമില്ലെന്നും ജീവനൊടുക്കാൻ തീരുമാനിച്ചെന്നും ചണ്ഡിഗഡിലെ ഒരു കുടുംബം പോലീസിനെ വിളിച്ചറിയിച്ചു.
ഇതോടെ പോലീസുകാർ ഈ വീട് കണ്ടെത്തി ഇവർക്ക് ഭക്ഷണം എത്തിച്ചുനൽകി. ഡിവൈഎസ്പി ദിൽഷർ സിംഗും എസ്ഐയുമാണ് ഇവിടെയെത്തിയത്. ഇവർക്ക് ഭക്ഷണവും പണവും നൽകിയാണ് ഇവർ മടങ്ങിയത്. ലോക്ഡൗണിനെ തുടർന്ന് ദിവസവേതനക്കാർ കടുത്ത പട്ടിണിയിലാണ്. സർക്കാർ സഹായങ്ങളൊന്നും ഇവരുടെ അടുത്തേക്ക് എത്തിയിട്ടില്ല.
ഇതോടെ പോലീസുകാർ ഈ വീട് കണ്ടെത്തി ഇവർക്ക് ഭക്ഷണം എത്തിച്ചുനൽകി. ഡിവൈഎസ്പി ദിൽഷർ സിംഗും എസ്ഐയുമാണ് ഇവിടെയെത്തിയത്. ഇവർക്ക് ഭക്ഷണവും പണവും നൽകിയാണ് ഇവർ മടങ്ങിയത്. ലോക്ഡൗണിനെ തുടർന്ന് ദിവസവേതനക്കാർ കടുത്ത പട്ടിണിയിലാണ്. സർക്കാർ സഹായങ്ങളൊന്നും ഇവരുടെ അടുത്തേക്ക് എത്തിയിട്ടില്ല.