ലക്നോ: ലോക്ക്ഡൗണിനെ തുടർന്ന് ഡൽഹിയുടെ അതിർത്തികളിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികൾക്കായി ഉത്തർപ്രദേശ് സർക്കാർ 1,000 ബസുകൾ ഏർപ്പെടുത്തി. യുപിയുടെ വിവിധ പ്രദേശങ്ങളിലെ തൊഴിലാളികളെ വീട്ടിലെത്തിക്കുന്നതിനാണ് സർക്കാർ 1,000 ബസുകൾ ഏർപ്പെടുത്തിയത്.
ഡൽഹിയിൽ കുടുങ്ങിയ തൊഴിലാളികൾ കൂട്ടത്തോടെ സ്വദേശങ്ങളിലേക്ക് പലായനം ചെയ്യുന്നത് വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് യോഗി ആദിത്യനാഥ് സർക്കാർ തൊഴിലാളികളെ വീട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചത്.
ഡൽഹി-യുപി അതിർത്തിയിൽ കുടുങ്ങിയവർക്കായി സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് ബസുകൾ സർവീസ് നടത്തും. കൂടാതെ വഴിയിൽ കുടുങ്ങിയ തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും സർക്കാർ ക്രമീകരിച്ചിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥർക്കാണ് ഇതിന്റെ ഏകോപന ചുമതല നൽകിയിരിക്കുന്നത്.
കാണ്‍പൂർ, ബാലിയ, വാരാണസി, ഗോരഖ്പുർ, അസംഗഡ്, ഫൈസാബാദ്, ബാസ്തി, പ്രതാപ്ഗഡ്, സുൽത്താൻപുർ, അമേത്തി, റായ്ബറേലി, ഗോണ്ട, ഇത്വ, ബഹ്റയിച്ച്, സർവസ്തി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ബസ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
ഡൽഹിയിൽ കുടുങ്ങിയ തൊഴിലാളികൾ കൂട്ടത്തോടെ സ്വദേശങ്ങളിലേക്ക് പലായനം ചെയ്യുന്നത് വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് യോഗി ആദിത്യനാഥ് സർക്കാർ തൊഴിലാളികളെ വീട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചത്.
ഡൽഹി-യുപി അതിർത്തിയിൽ കുടുങ്ങിയവർക്കായി സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് ബസുകൾ സർവീസ് നടത്തും. കൂടാതെ വഴിയിൽ കുടുങ്ങിയ തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും സർക്കാർ ക്രമീകരിച്ചിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥർക്കാണ് ഇതിന്റെ ഏകോപന ചുമതല നൽകിയിരിക്കുന്നത്.
കാണ്‍പൂർ, ബാലിയ, വാരാണസി, ഗോരഖ്പുർ, അസംഗഡ്, ഫൈസാബാദ്, ബാസ്തി, പ്രതാപ്ഗഡ്, സുൽത്താൻപുർ, അമേത്തി, റായ്ബറേലി, ഗോണ്ട, ഇത്വ, ബഹ്റയിച്ച്, സർവസ്തി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ബസ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.