കൊച്ചി: കോവിഡ് ബാധയേത്തുടർന്ന് മരിച്ച സേട്ട് യാക്കൂബ് ഹുസൈന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുള്ള പ്രോട്ടോക്കോൾ അനുസരിച്ചായിരുന്നു സംസ്കാര ചടങ്ങുകൾ. ഏറ്റവുമടുത്ത ബന്ധുക്കളും തഹസിൽദാറും പ്രധാനപ്പെട്ട ആരോഗ്യ വകുപ്പ് ജീവനക്കാരും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
മട്ടാഞ്ചേരി ചുള്ളിക്കൽ കച്ചി ഹനഫി മസ്ജിദ് ഖബർസ്ഥാനിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. 10 അടി താഴ്ചയുള്ള കുഴിയിലാണ് മൃതദേഹം സംസ്കരിച്ചത്. രാവിലെ എട്ടോടെയായിരുന്നു ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്.
മൃതദേഹം നേരിട്ട് കാണാൻ ബന്ധുക്കളെ അനുവദിച്ചിരുന്നില്ല. വീഡിയോകോൾ വഴിയാണ് ഭാര്യയേയും മകളെയും മൃതദേഹം കാണിച്ചത്.
യാക്കൂബ് ഹുസൈന്റെ ഭാര്യയും, എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവന്ന ടാക്സി ഡ്രൈവറും കോവിഡ് രോഗബാധിതരാണ്. ഇദ്ദേഹം ദുബായില്‍നിന്ന് എത്തിയ വിമാനത്തിലെ 40 പേരും നിരീക്ഷണത്തിലാണ്.
മട്ടാഞ്ചേരി ചുള്ളിക്കൽ കച്ചി ഹനഫി മസ്ജിദ് ഖബർസ്ഥാനിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. 10 അടി താഴ്ചയുള്ള കുഴിയിലാണ് മൃതദേഹം സംസ്കരിച്ചത്. രാവിലെ എട്ടോടെയായിരുന്നു ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്.
മൃതദേഹം നേരിട്ട് കാണാൻ ബന്ധുക്കളെ അനുവദിച്ചിരുന്നില്ല. വീഡിയോകോൾ വഴിയാണ് ഭാര്യയേയും മകളെയും മൃതദേഹം കാണിച്ചത്.
യാക്കൂബ് ഹുസൈന്റെ ഭാര്യയും, എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവന്ന ടാക്സി ഡ്രൈവറും കോവിഡ് രോഗബാധിതരാണ്. ഇദ്ദേഹം ദുബായില്‍നിന്ന് എത്തിയ വിമാനത്തിലെ 40 പേരും നിരീക്ഷണത്തിലാണ്.