ബെയ്ജിംഗ്: കോവിഡ് 19 ഭീതിയില്‍ വിദേശത്തു നിന്നുള്ള സന്ദര്‍ശകര്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ചൈന. വിദേശത്ത് നിന്നും കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ നടപടി.
വീസയും റസിഡന്‍സ് പെര്‍മിറ്റും ഉണ്ടെങ്കിലും സന്ദര്‍ശകരെ വിലക്കുകയാണ് ചൈന. വിദേശികളായ കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലണ് നടപടി. ചൈനയില്‍ നിന്നല്ലാത്ത എല്ലാ വിമാന സര്‍വീസുകള്‍ക്കും രാജ്യം നിയന്ത്രണമേര്പ്പടുത്തിയിരുന്നു. ആഴ്ചയില്‍ ഒരു വിമാനത്തിനാണ് നിലവില്‍ അനുമതി. അതില്‍ 75 ശതമാനത്തില്‍ കൂടുതല്‍ യാത്രക്കാര്‍ പാടില്ലെന്നാണ് കർശന നിർദ്ദേശം.
വ്യാഴാഴ്ച 55 പുതിയ കേസുകളാണ് ചൈനയില്‍ റിപ്പോർട്ട് ചെയ്തിരുന്നു. ഇതില്‍ 54 പേരും വിദേശികള്‍ക്കാണ്. കോവിഡ്-19 ലോകമെമ്പാടും വ്യാപിക്കുന്ന സാഹചര്യത്തിലാണ് വിദേശികളെ വിലക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വീസയും റസിഡന്‍സ് പെര്‍മിറ്റും ഉണ്ടെങ്കിലും സന്ദര്‍ശകരെ വിലക്കുകയാണ് ചൈന. വിദേശികളായ കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലണ് നടപടി. ചൈനയില്‍ നിന്നല്ലാത്ത എല്ലാ വിമാന സര്‍വീസുകള്‍ക്കും രാജ്യം നിയന്ത്രണമേര്പ്പടുത്തിയിരുന്നു. ആഴ്ചയില്‍ ഒരു വിമാനത്തിനാണ് നിലവില്‍ അനുമതി. അതില്‍ 75 ശതമാനത്തില്‍ കൂടുതല്‍ യാത്രക്കാര്‍ പാടില്ലെന്നാണ് കർശന നിർദ്ദേശം.
വ്യാഴാഴ്ച 55 പുതിയ കേസുകളാണ് ചൈനയില്‍ റിപ്പോർട്ട് ചെയ്തിരുന്നു. ഇതില്‍ 54 പേരും വിദേശികള്‍ക്കാണ്. കോവിഡ്-19 ലോകമെമ്പാടും വ്യാപിക്കുന്ന സാഹചര്യത്തിലാണ് വിദേശികളെ വിലക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.