റാഞ്ചി: ലോക്ക്ഡൗണിൽ കുടുങ്ങിപ്പോയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ സുഹൃത്ത് ഉൾപ്പടെയുള്ള ഒൻപതംഗ സംഘം വനത്തിൽ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. ജാർഖണ്ഡിലെ ദുംകയിൽ മാർച്ച് 24-നാണ് സംഭവമുണ്ടായത്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യമാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പെണ്‍കുട്ടി താമസിച്ചിരുന്ന ഹോസ്റ്റൽ പൂട്ടി. തുടർന്ന് വീട്ടിലെത്താൻ പിതാവിനെ പെണ്‍കുട്ടി വിളിച്ചു.
പിതാവിന് സമയത്ത് എത്താൻ കഴിയാതെ വന്നതോടെ സുഹൃത്തിന്റെ സഹായം തേടി. വീട്ടിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോകുന്നതിനിടെ ഇയാൾ പ്രധാന റോഡിൽ നിന്നും വനപാതയിലൂടെ സഞ്ചരിച്ചു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാൽ വനത്തിലൂടെ പോയില്ലെങ്കിൽ പോലീസ് പിടിക്കുമെന്ന് പെണ്‍കുട്ടിയെ വിശ്വസിപ്പിക്കുകയും ചെയ്തു. പ്രധാന പാതയിൽ നിന്നും മാറിയതിന് പിന്നാലെ ഇയാൾ വാഹനം നിർത്തി പെണ്‍കുട്ടിയെ വനത്തിൽ വച്ച് പീഡനത്തിനിരയാക്കി. പിന്നാലെ എട്ട് സുഹൃത്തുക്കളെ കൂടി വിളിച്ചുവരുത്തി കൂട്ട ബലാത്സംഗം ചെയ്തു.
അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ വനത്തിനുള്ളിൽ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. പിന്നീട് ബോധം തെളിഞ്ഞ പെണ്‍കുട്ടി പ്രധാന പാത വരെ നടന്നെത്തി പിതാവിനെ ഫോണിൽ ബന്ധപ്പെട്ടാണ് വിവരം പറഞ്ഞത്.
പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതികൾക്കായി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യമാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പെണ്‍കുട്ടി താമസിച്ചിരുന്ന ഹോസ്റ്റൽ പൂട്ടി. തുടർന്ന് വീട്ടിലെത്താൻ പിതാവിനെ പെണ്‍കുട്ടി വിളിച്ചു.
പിതാവിന് സമയത്ത് എത്താൻ കഴിയാതെ വന്നതോടെ സുഹൃത്തിന്റെ സഹായം തേടി. വീട്ടിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോകുന്നതിനിടെ ഇയാൾ പ്രധാന റോഡിൽ നിന്നും വനപാതയിലൂടെ സഞ്ചരിച്ചു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാൽ വനത്തിലൂടെ പോയില്ലെങ്കിൽ പോലീസ് പിടിക്കുമെന്ന് പെണ്‍കുട്ടിയെ വിശ്വസിപ്പിക്കുകയും ചെയ്തു. പ്രധാന പാതയിൽ നിന്നും മാറിയതിന് പിന്നാലെ ഇയാൾ വാഹനം നിർത്തി പെണ്‍കുട്ടിയെ വനത്തിൽ വച്ച് പീഡനത്തിനിരയാക്കി. പിന്നാലെ എട്ട് സുഹൃത്തുക്കളെ കൂടി വിളിച്ചുവരുത്തി കൂട്ട ബലാത്സംഗം ചെയ്തു.
അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ വനത്തിനുള്ളിൽ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. പിന്നീട് ബോധം തെളിഞ്ഞ പെണ്‍കുട്ടി പ്രധാന പാത വരെ നടന്നെത്തി പിതാവിനെ ഫോണിൽ ബന്ധപ്പെട്ടാണ് വിവരം പറഞ്ഞത്.
പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതികൾക്കായി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.