ലക്നോ: രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീട്ടിലെത്താനാകാതെ തെരുവില്‍ അലഞ്ഞ് നൂറ് കണക്കിന് തൊഴിലാളികള്‍. രാജ്യത്തിന്റെ പലഭാഗങ്ങളിലുമുള്ള അന്യസംസ്ഥാന തൊഴിലാളികളാണ് രാജ്യതലസ്ഥാനത്തെ തെരുവുകളിൽ കുടുങ്ങിക്കിടക്കുന്നത്.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നും പുലര്‍ച്ച നാലിന് വീട്ടിലെത്താന്‍ നടപ്പ് ആരംഭിച്ചതാണ് ദിവസ വേതന തൊഴിലാളിയായ റാമൗത്തര്. ഭാര്യയും 12 വയസുകാരനായ മകനും പ്രായമായ അച്ഛനും അദ്ദേഹത്തിനൊപ്പമുണ്ട്. കൈയിലുള്ള ചെറിയ സമ്പാദ്യം തീരുന്നതിന് മുന്‍പ് ഏത് വിധേനയെങ്കിലും വീട്ടിലെത്താനാണ് കുടുംബത്തിന്റെ ശ്രമം.
റമൗത്തറും കുടുംബവും മാത്രമല്ല, ഇത്തരത്തില്‍ വീട്ടിലെത്താന്‍ വാഹന മാര്‍ഗമില്ലാതെ നടന്ന് നീങ്ങുന്ന നൂറ് കണക്കിന് തൊഴിലാളികളെ ഗാസിയാബാദില്‍ കാണാം. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിട്ടുവെങ്കിലും ഇവരിലാര്‍ക്കും വീട്ടിലെത്താനായിട്ടില്ല.
ഇത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അത്തരം സഹായങ്ങള്‍ ലഭിക്കാന്‍ സമയമെടുക്കുമെന്നാണ് റമൗത്തര് പറയുന്നത്. ഇവിടെ നിരവധി വീടുകള്‍ വൈറസ് ഭീതിയിലാണ്. സ്വയരക്ഷയ്ക്ക് ആരെ ബന്ധപ്പടണമെന്ന് ഇവര്‍ക്ക് അറിയില്ല. ആകെ പോലീസിനെ മാത്രമേ അറിയു. പക്ഷേ അവര്‍ ഇവിടുത്തെ ജനങ്ങളോട് വിവരം പങ്കുവയ്ക്കുന്നില്ലെന്നും പരാതിയുണ്ട്.
വീടുകളില്‍ പോകാന്‍ മാര്‍ഗമില്ലാത്തവരെ സഹായിക്കാന്‍ യുപി സര്‍ക്കാര്‍ ഗതാഗത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ചോദിക്കാന്‍ പോയ സുഹൃത്തിനെ പോലീസ് തിരിച്ച് അയച്ചുവെന്ന് ജ്യൂസ് വില്‍പ്പനക്കാരനായ ഹാഷിം പറയുന്നു.
കാല് നടയായും മറ്റും വീടുകളിലേക്ക് പോകുന്ന തൊഴിലാളികള്‍ അന്യ സംസ്ഥാനത്ത് നിന്നും വന്നവരാണെന്ന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഷൈലേന്ദ്ര കുമാര്‍ സിംഗ് പറഞ്ഞു. ആളുകള്‍ ആരും പുറത്തിറങ്ങരുതെന്നാണ് ലോക്ക് ഡൗണ്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷേ പലകാരണങ്ങള്‍ പറഞ്ഞ് അവര്‍ പുറത്തിറങ്ങുകയാണ്. ഉറപ്പായും അവരെ തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും- അദ്ദേഹം വ്യക്തമാക്കി.
തൊഴിലാളികളെ വീട്ടിലെത്തിക്കാന്‍ വ്യാഴാഴ്ച വൈകുന്നേരം ആവശ്യമായ ഗതാഗത സൗകര്യമൊരുക്കിയിരുന്നു. വെള്ളിയാഴ്ച അവരെ വീടുകളിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് 19ന്റെ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രമേ യാത്രക്കാരെ ബസില്‍ പ്രവേശിപ്പിക്കുകയുള്ളുവെന്നും ആരെയെങ്കിലും ലക്ഷണം കാണിച്ചാല്‍ അവരെ ആശുപത്രിയിലേക്ക് മാറ്റുമെന്നും ഷൈലേന്ദ്ര കുമാര്‍ സിംഗ് അറിയിച്ചു.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നും പുലര്‍ച്ച നാലിന് വീട്ടിലെത്താന്‍ നടപ്പ് ആരംഭിച്ചതാണ് ദിവസ വേതന തൊഴിലാളിയായ റാമൗത്തര്. ഭാര്യയും 12 വയസുകാരനായ മകനും പ്രായമായ അച്ഛനും അദ്ദേഹത്തിനൊപ്പമുണ്ട്. കൈയിലുള്ള ചെറിയ സമ്പാദ്യം തീരുന്നതിന് മുന്‍പ് ഏത് വിധേനയെങ്കിലും വീട്ടിലെത്താനാണ് കുടുംബത്തിന്റെ ശ്രമം.
റമൗത്തറും കുടുംബവും മാത്രമല്ല, ഇത്തരത്തില്‍ വീട്ടിലെത്താന്‍ വാഹന മാര്‍ഗമില്ലാതെ നടന്ന് നീങ്ങുന്ന നൂറ് കണക്കിന് തൊഴിലാളികളെ ഗാസിയാബാദില്‍ കാണാം. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിട്ടുവെങ്കിലും ഇവരിലാര്‍ക്കും വീട്ടിലെത്താനായിട്ടില്ല.
ഇത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അത്തരം സഹായങ്ങള്‍ ലഭിക്കാന്‍ സമയമെടുക്കുമെന്നാണ് റമൗത്തര് പറയുന്നത്. ഇവിടെ നിരവധി വീടുകള്‍ വൈറസ് ഭീതിയിലാണ്. സ്വയരക്ഷയ്ക്ക് ആരെ ബന്ധപ്പടണമെന്ന് ഇവര്‍ക്ക് അറിയില്ല. ആകെ പോലീസിനെ മാത്രമേ അറിയു. പക്ഷേ അവര്‍ ഇവിടുത്തെ ജനങ്ങളോട് വിവരം പങ്കുവയ്ക്കുന്നില്ലെന്നും പരാതിയുണ്ട്.
വീടുകളില്‍ പോകാന്‍ മാര്‍ഗമില്ലാത്തവരെ സഹായിക്കാന്‍ യുപി സര്‍ക്കാര്‍ ഗതാഗത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ചോദിക്കാന്‍ പോയ സുഹൃത്തിനെ പോലീസ് തിരിച്ച് അയച്ചുവെന്ന് ജ്യൂസ് വില്‍പ്പനക്കാരനായ ഹാഷിം പറയുന്നു.
കാല് നടയായും മറ്റും വീടുകളിലേക്ക് പോകുന്ന തൊഴിലാളികള്‍ അന്യ സംസ്ഥാനത്ത് നിന്നും വന്നവരാണെന്ന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഷൈലേന്ദ്ര കുമാര്‍ സിംഗ് പറഞ്ഞു. ആളുകള്‍ ആരും പുറത്തിറങ്ങരുതെന്നാണ് ലോക്ക് ഡൗണ്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷേ പലകാരണങ്ങള്‍ പറഞ്ഞ് അവര്‍ പുറത്തിറങ്ങുകയാണ്. ഉറപ്പായും അവരെ തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും- അദ്ദേഹം വ്യക്തമാക്കി.
തൊഴിലാളികളെ വീട്ടിലെത്തിക്കാന്‍ വ്യാഴാഴ്ച വൈകുന്നേരം ആവശ്യമായ ഗതാഗത സൗകര്യമൊരുക്കിയിരുന്നു. വെള്ളിയാഴ്ച അവരെ വീടുകളിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് 19ന്റെ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രമേ യാത്രക്കാരെ ബസില്‍ പ്രവേശിപ്പിക്കുകയുള്ളുവെന്നും ആരെയെങ്കിലും ലക്ഷണം കാണിച്ചാല്‍ അവരെ ആശുപത്രിയിലേക്ക് മാറ്റുമെന്നും ഷൈലേന്ദ്ര കുമാര്‍ സിംഗ് അറിയിച്ചു.