കൊച്ചി: ആദ്യത്തെ കോവിഡ് മരണം സ്ഥിരീകരിച്ചതിനു പിന്നാലെ സംസ്കാര ചടങ്ങുകൾക്കുള്ള കര്‍ശന വ്യവസ്ഥകൾ വ്യക്തമാക്കി ആരോഗ്യവകുപ്പ്. കോവിഡ് പ്രൊട്ടേകോൾ പൂര്‍ണമായും പാലിച്ചായിരിക്കും മട്ടാഞ്ചേരി സ്വദേശിയുടെ സംസ്കാര ചടങ്ങുകൾ നടത്തുക.
ആരോഗ്യ വകുപ്പ് അധികൃതരുടേയും ജില്ലാ ഭരണകൂടത്തിന്റെയും കര്‍ശന നിരീക്ഷണവും ജാഗ്രതയും സംസ്കാര ചടങ്ങിന് ഉറപ്പ് വരുത്തിയിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് മൃതദേഹം വിട്ട് കൊടുക്കുന്നതിന് മുൻപ് തന്നെ ഏതെങ്കിലും തരത്തിലുള്ള രോഗ വ്യാപന സാധ്യതയെല്ലാം ഒഴിവാക്കാൻ ശ്രദ്ധിച്ചിരുന്നു എന്ന് അധികൃതര്‍ വ്യക്തമാക്കി.
അധികം ആളുകൾ പങ്കെടുക്കാൻ പാടില്ലെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നവരും മൃദേഹം കൊണ്ട് പോകാൻ ഉപയോഗിച്ച വാഹനത്തിലെ ഡ്രൈവറടക്കം പതിനാല് ദിവസത്തെ നിരീക്ഷത്തിൽ കഴിയണമെന്ന നിര്‍ദ്ദേശവും നൽകിയിട്ടുണ്ട്.
മതപരമായ ചടങ്ങുകൾ എല്ലാം ഒഴിവാക്കണം. മുഖം മാത്രം കാണാനുള്ള സൗകര്യത്തോടെ യാണ് മൃതദേഹം വിട്ട് നൽകുന്നത്. സുരക്ഷിത അകലത്തിൽ നിന്ന് മാത്രമെ സംസ്കാര ചടങ്ങുകൾ നടത്താനും അനുമതിയുള്ളു.
ആരോഗ്യ വകുപ്പ് അധികൃതരുടേയും ജില്ലാ ഭരണകൂടത്തിന്റെയും കര്‍ശന നിരീക്ഷണവും ജാഗ്രതയും സംസ്കാര ചടങ്ങിന് ഉറപ്പ് വരുത്തിയിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് മൃതദേഹം വിട്ട് കൊടുക്കുന്നതിന് മുൻപ് തന്നെ ഏതെങ്കിലും തരത്തിലുള്ള രോഗ വ്യാപന സാധ്യതയെല്ലാം ഒഴിവാക്കാൻ ശ്രദ്ധിച്ചിരുന്നു എന്ന് അധികൃതര്‍ വ്യക്തമാക്കി.
അധികം ആളുകൾ പങ്കെടുക്കാൻ പാടില്ലെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നവരും മൃദേഹം കൊണ്ട് പോകാൻ ഉപയോഗിച്ച വാഹനത്തിലെ ഡ്രൈവറടക്കം പതിനാല് ദിവസത്തെ നിരീക്ഷത്തിൽ കഴിയണമെന്ന നിര്‍ദ്ദേശവും നൽകിയിട്ടുണ്ട്.
മതപരമായ ചടങ്ങുകൾ എല്ലാം ഒഴിവാക്കണം. മുഖം മാത്രം കാണാനുള്ള സൗകര്യത്തോടെ യാണ് മൃതദേഹം വിട്ട് നൽകുന്നത്. സുരക്ഷിത അകലത്തിൽ നിന്ന് മാത്രമെ സംസ്കാര ചടങ്ങുകൾ നടത്താനും അനുമതിയുള്ളു.