കണ്ണൂർ: മാക്കൂട്ടം ചുരം അടച്ച കർണാടക സർക്കാരിന്റെ തീരുമാനത്തിൽ മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലേക്കുള്ള ചരക്കുനീക്കം നിലച്ചിരിക്കുകയാണ്.
കർണാടകയുടെ തീരുമാനത്തിൽ മാറ്റമുണ്ടാകാത്തതിനാൽ കുടുങ്ങി കിടക്കുന്ന വാഹനങ്ങൾ മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് വരേണ്ടതാണെന്ന് സർക്കാർ വൃത്തങ്ങൾ നിർദേശിച്ചു.
പച്ചക്കറികളുമായി എത്തിയ അന്‍പതോളം ലോറികളാണ് മാക്കൂട്ടത്ത് കുടുങ്ങിക്കിടക്കുന്നത്. ഇതിനിടെ, മുത്തങ്ങയില്‍ എത്തിയ നൂറിലേറെ ലോറികൾ തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
വിഷയത്തിൽ ഇടപെടുമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ അറിയിച്ചു. കേരളത്തിൽ കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് കർണാടകം കർശന നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്.
കേരള ചീഫ് സെക്രട്ടറി കർണാടക അധികൃതരുമായി വീണ്ടും ചർച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.
കർണാടകയുടെ തീരുമാനത്തിൽ മാറ്റമുണ്ടാകാത്തതിനാൽ കുടുങ്ങി കിടക്കുന്ന വാഹനങ്ങൾ മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് വരേണ്ടതാണെന്ന് സർക്കാർ വൃത്തങ്ങൾ നിർദേശിച്ചു.
പച്ചക്കറികളുമായി എത്തിയ അന്‍പതോളം ലോറികളാണ് മാക്കൂട്ടത്ത് കുടുങ്ങിക്കിടക്കുന്നത്. ഇതിനിടെ, മുത്തങ്ങയില്‍ എത്തിയ നൂറിലേറെ ലോറികൾ തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
വിഷയത്തിൽ ഇടപെടുമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ അറിയിച്ചു. കേരളത്തിൽ കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് കർണാടകം കർശന നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്.
കേരള ചീഫ് സെക്രട്ടറി കർണാടക അധികൃതരുമായി വീണ്ടും ചർച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.